ഓണംതുരുത്തിൽനിന്ന് ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് : സോജൻ ജോസഫിന്‍റെ നേട്ടത്തിൽ മതിമറന്ന് ചാമക്കാലായിൽ കുടുംബം
Friday, July 5, 2024 10:52 PM IST
ഏറ്റുമാനൂർ: ഓണംതുരുത്തിലെ സാധാരണ കർഷക കുടുംബത്തിൽനിന്ന് ബ്രിട്ടീഷ് പാർലമെന്‍റിലേക്ക്‌. ചാമക്കാലായിൽ സി.ടി. ജോസഫിന്‍റെ (ആഞ്ഞയിൽ കൊച്ച്) മകൻ സോജൻ ജോസഫിന്‍റെ അവിശ്വസനീയമായ നേട്ടത്തിൽ ഓണംതുരുത്ത് നിവാസികളും കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്.

സോജന്‍റെ ചരിത്ര വിജയത്തെപ്പറ്റി അറിഞ്ഞതോടെ ബന്ധുക്കളും അയൽക്കാരും നാട്ടുകാരുമെല്ലാം ചാമക്കാലായിൽ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. സോജന്‍റെ സഹോദരങ്ങളായ വിമുക്ത ഭടൻ ജോയി, സൈമൺ, ആലീസ്, ഷേർളി, വത്സമ്മ, സിബി എന്നിവരും അവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നവർക്കൊപ്പം ആഹ്ലാദം പങ്കിട്ടു. മധുരം നൽകിയും പടക്കം പൊട്ടിച്ചും അവർ ആഘോഷിച്ചു. ജനപ്രതിനിധികളും ജനനായകരും എത്തി കുടുംബാംഗങ്ങളെ അഭിനന്ദനമറിയിച്ചു.

തികച്ചും സാധാരണ കർഷക കുടുംബമാണ് സോജന്‍റേത്. മാതാപിതാക്കളും ഏഴുമക്കളും. മക്കളിൽ ഏറ്റവും ഇളയയാളാണ് സോജൻ. കൈപ്പുഴ സെന്‍റ് ജോർജ് സ്കൂളിലും മാന്നാനം കെഇ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം കുറെക്കാലം സെമിനാരി പരിശീലനത്തിൽ. അവിടെ നിന്ന് ബംഗളൂരുവിൽ നഴ്സിംഗ് പഠനത്തിന്.


നഴ്സിംഗ് പഠനത്തിനു ശേഷം 22 വർഷം മുമ്പാണ് യുകെയിൽ എത്തിയത്. യുകെയിൽ നഴ്സായ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിനി ബ്രൈറ്റിനെ ജീവിതസഖിയാക്കി. ലേബർ പാർട്ടിയുടെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ സാവകാശം പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. മുമ്പ് മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പഠനകാലത്തൊന്നും സ്കൂളിലോ കോളജിലോ നാട്ടിലോ പൊതുപ്രവർത്തനത്തോട് താല്പര്യം കാട്ടിയിട്ടില്ല. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു.

മത്സരത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചരിത്ര വിജയത്തിലേക്കാണ് മകൻ പ്രവേശിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പിതാവ് സി.ടി. ജോസഫ് പറഞ്ഞു.

അമ്മ പരേതയായ ഏലിക്കുട്ടിയുടെ ഒന്നാം ചരമവാർഷികാചരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ഏപ്രിലിൽ സോജൻ എത്തിയിരുന്നു. അന്ന് തെരഞ്ഞെടുപ്പിന്‍റെ കാര്യം പറഞ്ഞിരുന്നു. അന്നുമുതൽ കുടുംബം പ്രാർഥനയിലായിരുന്നു. ഇന്നലെ രാവിലെ കുടുംബാംഗങ്ങൾ അമ്മയുടെ കബറിടത്തിങ്കൽ എത്തി പ്രാർഥിച്ചു. അധികം വൈകാതെതന്നെ അവരെത്തേടി വിജയവാർത്തയെത്തി.