കാല്‍മുട്ട് തെന്നിമാറുന്ന വിദ്യാര്‍ഥിനിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അപൂര്‍വ ശസ്ത്രക്രിയ
Sunday, July 7, 2024 3:52 AM IST
പാലാ: കാല്‍മുട്ട് തെന്നിമാറുന്നതു മൂലം വര്‍ഷങ്ങളായി ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാര്‍ഥിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. ദുരിതനാളുകൾ മറന്ന് പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനി വീണ്ടും സ്‌കൂളില്‍ പോയിത്തുടങ്ങി.

ആറു വയസു മുതല്‍ മുട്ടുചിരട്ട തെന്നിപ്പോകുന്നതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാല്‍മുട്ട് മടക്കുമ്പോഴും മുട്ടുചിരട്ട തെന്നിമാറുകയും കാല്‍ നിവര്‍ക്കുമ്പോള്‍ മുട്ടുചിരട്ട സാധാരണ നിലയിലാകുകയും ചെയ്യുന്ന രോഗമായിരുന്നു വിദ്യാര്‍ഥിനി നേരിട്ടിരുന്നത്.

മുട്ടുചിരട്ട തെന്നിമാറുമ്പോള്‍ അസഹ്യമായ വേദനയും അനുഭവപ്പെട്ടിരുന്നു. തുടയെല്ലും കാലിന്‍റെ മുട്ടുചിരട്ടയും ചേരുന്ന ഭാഗത്ത് വേണ്ട ഗ്രൂവ് ജന്മനാ തന്നെ ഇല്ലാതിരുന്നതാണ് പ്രശ്‌നമായിരുന്നത്. മുട്ടിലെ എല്ലിന്‍റെ വളര്‍ച്ചയെത്താത്തതിനാല്‍ വിദ്യാര്‍ഥിനിയെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്ത സാഹചര്യവുമായിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു വര്‍ഷമായി വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സകള്‍ തേടി. എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ മധ്യവേനലവധിക്കാലത്താണ് വിദ്യാര്‍ഥിനി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സതേടി എത്തിയത്.


ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. പി.ബി. രാജീവിന്‍റെ നേതൃത്വത്തിലാണ് വിദഗ്ധ പരിശോധനകള്‍ക്കുശേഷം അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. തരുണാസ്ഥിക്ക് കേടുവരാത്ത രീതിയില്‍ ഗ്രൂവ് പുനര്‍നിര്‍മിക്കണം എന്നതായിരുന്നു ശസ്ത്രക്രിയയുടെ വെല്ലുവിളി. ഇതിനായി വിദേശത്തുനിന്ന് ആധുനിക ഉപകരണങ്ങള്‍ എത്തിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. സിജോ സെബാസ്റ്റ്യന്‍, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ.അഭിജിത്ത് കുമാര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

അവധിക്കാലത്ത് ശസ്ത്രക്രിയയും ഫിസിയോതെറാപ്പി ചികിത്സകളും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുകയും കഴിഞ്ഞയാഴ്ച ആരംഭിച്ച പ്ലസ് വണ്‍ ക്ലാസില്‍ പോയിത്തുടങ്ങുകയും ചെയ്തു.