അയ്യൻകുന്ന് പഞ്ചായത്തിലെ വന്യജീവിശല്യം; സംയുക്തയോഗത്തിൽ കർഷക പ്രതിഷേധമിരന്പി
Tuesday, July 2, 2024 1:50 AM IST
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, ഈന്തുംകരി, എടപ്പുഴ, വാളത്തോട് മേഖലകളിൽ കാട്ടാനയുൾപ്പെടെയുള്ള വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ എകെസിസി കരിക്കോട്ടക്കരി യൂണിറ്റിന്‍റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ കർഷക പ്രതിഷേധമിരന്പി. കാട്ടാന ഇറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ ശാശ്വത പരിഹാരം കാണാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കാനാണ് എകെസിസി കരിക്കോട്ടക്കരി യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാരിഷ് ഹാളിൽ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ തങ്ങളുടെ വേദനകൾ പങ്കുവച്ചതിനൊപ്പം ബന്ധപ്പെട്ട വകുപ്പുകൾ കർഷസമൂഹത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധവും അണപൊട്ടി. യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് പഞ്ചായത്തിന്‍റെ 46 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ നിലവിൽ 10 കിലോമീറ്റർ ദൂരം ഫെൻസിംഗ് പൂർത്തിയാക്കിയെങ്കിലും പ്രവർത്തനക്ഷമമല്ല. ആറളം ഫാമിൽ നിന്നും ഓടിക്കുന്ന ആനകൾ കൂടി ഈ മേഖലയിലേക്ക് എത്തിയതോടെ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ തന്പടിക്കുകയാണെന്ന് കർഷകർ യോഗത്തിൽ ചൂണ്ടിക്കാട്ടി.

അയ്യൻകുന്നിൽ മാത്രം സോളാർ വേലി നിർമിക്കാൻ 1.77 കോടി രൂപയിൽ അധികം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാത്ത സാഹചര്യം ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ യോഗത്തെ അറിയിച്ചു. എംഎൽയുടെ നിർദേശപ്രകാരം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വനം വകുപ്പിന്‍റെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപീകരിച്ച് അടിയന്തരമായി സബ് കോൺട്രാക്ട് വ്യവസ്ഥയിൽ സോളാർ വേലി നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ മാത്രമേ നിർമാണം നടത്താൻ കഴിയുകയുള്ളൂവെന്നും വേലി നിർമിക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ വി.ജെ. ജോസഫ്, ഷൈനി ചിറ്റക്കാട്ട്, എടപ്പുഴ പള്ളി വികാരി ഫാ. പോൾ കുര്യക്കാട്ടിൽ, കരിക്കോട്ടക്കരി എസ്ഐ അജിത്ത്, എകെസിസി കരിക്കോട്ടക്കരി യൂണിറ്റ് പ്രസിഡന്‍റ് കെ.സി. ചാക്കോ, പി.എസ്. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.