സോളാർ തൂക്കുവേലി യാഥാർഥ്യത്തിലേക്ക്
Wednesday, July 3, 2024 1:49 AM IST
ഉളിക്കൽ: കർണാടകയുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ വർഷങ്ങളായി നിരന്തരം ആന ഇറങ്ങി കൃഷി നശിപ്പിക്കുന്ന മണിക്കടവ് കാലാങ്കി മേഖലയിലെ താമസക്കാർക്ക് ആശ്വാസമായി സോളാർ തൂക്കുവേലിയുടെ നിർമാണം ആരംഭിച്ചു. നിരവധി തവണ ചുവപ്പുനാടയിൽ കുടുങ്ങി മാറ്റിവച്ചിരുന്ന തൂക്കുവേലിയുടെ നിർമാണമാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജിയും മണിക്കടവ് ഫെറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയും ചേർന്ന് ചേർന്ന് നിർവഹിച്ചത്.

കഴിഞ്ഞ ഒരാഴച്ചയായി ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് മുതൽ കാലാങ്കി വരെയുള്ള പ്രദേശത്ത് നാളിതുവരെ കാണാത്ത രീതിയിൽ ആനകൂട്ടം കൃഷി നശിപ്പിച്ചിരുന്നു. പ്രദേശവാസികളുടെ പ്രതിരോധങ്ങൾ മറികടന്നുകൊണ്ട് ഏക്കറു കണക്കിന് കൃഷികളാണ് നഷ്ടപ്പെട്ടത്.

വന്യമൃഗശല്യ നിയന്ത്രിക്കുന്നതിനായി കൃഷി വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് 42 ലക്ഷം രൂപ ചെലവിൽ അഞ്ചു കിലോമീറ്റർ ദൂരം വേലിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സമീറ പള്ളിപ്പാത്ത്, ഓ.വി. ഷാജു, അസിസ്റ്റന്‍റ് വികാരി ഫാ. നിധിൻ എന്നിവർ പങ്കെടുത്തു.

വേലി നിർമിക്കുന്നതിന് സമീപത്തെ മരങ്ങളും കാടുകളും നാലു മീറ്റർ വീതിയിൽ ഭൂ ഉടമകൾ തന്നെ മുറിച്ച് മാറ്റി സ്ഥലം തെളിച്ച് കൊടുക്കുന്ന പ്രവൃത്തി ആരംഭിച്ചു. തൂക്കുവേലി നിർമാണ കമ്മറ്റി പ്രസിഡന്‍റ് തോമസ് പൊട്ടംപ്ലാക്കലിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ ആളുകളുടെയും സഹകരണത്തോടെയാണ് പ്രദേശം തെളിച്ച് നിർമാണത്തിന് യോഗ്യമാക്കുന്നത്.