മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
Friday, July 5, 2024 4:36 AM IST
കൂത്താട്ടുകുളം: മംഗലത്തുതാഴം സ്വദേശികളുടെ ചിരകാല സ്വപ്നമായ വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ നിർമാണം അവസാനഘട്ടത്തിൽ. കൂത്താട്ടുകുളം മംഗലത്തുതാഴം തോട്ടുപുറം പള്ളിക്ക് സമീപം ജനകീയ പങ്കാളിത്തത്തോടെയാണ് വഴിയോര വിശ്രമകേന്ദ്രം നിർമിക്കുന്നത്. മംഗലത്തുതാഴത്തുനിന്നും കോഴിപ്പിള്ളി വഴി തൊടുപുഴക്ക് തിരിയുന്ന റോഡിൽ പാലത്തിനോട് ചേർന്നാണ് വഴിയോര വിശ്രമ കേന്ദ്രം ഒരുങ്ങുന്നത്.

തോടിന്‍റെ അരികിൽ സംരക്ഷണഭിത്തി നിർമിച്ച് പില്ലർ വാർത്ത് അത്യാധുനിക രീതിയിലുള്ളതും ദൂരക്കാഴ്ച ലഭ്യമാകുന്നതുമായ രീതിയിലാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. ആറര ലക്ഷമാണ് എസ്റ്റിമേറ്റ് തുക. സമീപത്തെ അപകടാവസ്ഥയിലായ പാലം പുനർനിർമിക്കുന്പോൾ തടസം ഉണ്ടാകാത്ത രീതിയിലാണ് വിശ്രമ കേന്ദ്രത്തിന്‍റെ നിർമാണം.

വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ നിർമാണത്തിന് മുഴുവനായോ പകുതിയോ സ്പോണ്‍സർഷിപ്പ് വഴി പണം കണ്ടെത്താൻ സാമൂഹിക സംഘടനകളെയും സ്വകാര്യ വ്യക്തികളെയും മത സംഘടനകളെയും സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മംഗലത്തുതാഴം മാർ ഗ്രീഗോറിയോസ് യാക്കോബായ ഓർത്തഡോക്സ് പള്ളി നിർമാണച്ചെലവിന്‍റെ പകുതി നൽകാൻ തയാറാവുകയായിരുന്നു.

മംഗലത്തുതാഴം പള്ളി ജംഗ്ഷനിൽ മഴ വന്നാൽ കയറി നിൽക്കാനോ ബസ് കാത്ത് നിൽക്കുന്നവർക്ക് ഇരിക്കാനോ യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. ബസ് കാത്തുനിൽക്കുന്നവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് വാർഡംഗം ബോബൻ വർഗീസ് പറഞ്ഞു. ഇതോടൊപ്പംതന്നെ മംഗലത്തുതാഴം ജീനിയസ് ലൈബ്രറിയുടെ നവീകരണവും നടന്നുവരികയാണ്. നവീകരണത്തിന്‍റെ ഭാഗമായി നിലവിലെ കെട്ടിടത്തോട് അനുബന്ധിച്ചുതന്നെ ഒരു വായനാമുറി കൂടി ഉൾക്കൊള്ളിച്ചുള്ള നിർമാണ പൂർത്തിയായിട്ടുണ്ട്.