കിസാൻ സഭയുടെ നേതൃത്വത്തിൽ കൂർക്ക കൃഷി തുടങ്ങി
Sunday, July 7, 2024 4:37 AM IST
മൂവാറ്റുപുഴ: അന്യംനിന്ന് പോകുന്ന കിഴങ്ങ് വിളകൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂർക്ക കൃഷിക്ക് തുടക്കമായി. കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ചാത്തംകണ്ടത്തിൽ ജോണിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്താണ് കൂർക്ക കൃഷി ആരംഭിച്ചിരിക്കുന്നത്.

ഒരുകാലത്ത് ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രധാന കിഴങ്ങ് വിളകളിൽ ഒന്നായിരുന്നു കൂർക്ക. എന്നാൽ കപ്പ കൃഷിയുടെ കടന്നുവരവോടെ ഇത് അപ്രത്യക്ഷമായി.

നെല്ലിടൊപ്പം വ്യാപകമായി കൃഷി ചെയ്തിരുന്ന കൂർക്ക കർഷകരിൽ നിന്നും ടൺ കണക്കിന് സംഭരിച്ചാണ് മൊത്തവ്യാപാരികൾ വിവിധ മാർക്കറ്റുകളിലെത്തിച്ച് വില്പന നടത്തിയിരുന്നത്. കൂർക്ക കൃഷി ചെയ്തിരുന്ന സ്ഥലത്ത് വിളവെടുപ്പിന് ശേഷം നെൽകൃഷിയും ചെയ്യാമെന്നതും കർഷകരെ ഇതിലേക്ക് ആകർഷിച്ചിരുന്നു.


പോത്താനിക്കാട് ആരംഭിച്ച കൂർക്ക കൃഷിയുടെ നടീൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം വി.ഒ. കുറുന്പൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.എസ്. സണ്ണി, റോയ് മാത്യു, സജി ജേക്കബ്, സാബു തോമസ്, സുഹറ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.