തീരസംരക്ഷണത്തിന് ജിഡ ഫണ്ട് വിനിയോഗിക്കണം: വി.ഡി. സതീശൻ
Sunday, July 7, 2024 4:22 AM IST
വൈപ്പിൻ: എടവനക്കാടും നായരമ്പലത്തും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാനും തീരദേശ റോഡ് പുനർനിർമിക്കാനും ജിഡ ഫണ്ട് ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ദ്വീപ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കാനുള്ളതാണ് ജിഡ ഫണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് പഴങ്ങാട് കടപ്പുറത്ത് ദുരിതബാധിത മേഖല സന്ദർശിച്ച ശേഷം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം താൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ സർക്കാർ വന്നതിനു ശേഷം ജിഡ യോഗം ചേരുന്നത് വിരളമാണ്. മുഖ്യമന്ത്രിക്ക് കൊച്ചിയിലേക്ക് വരാൻ നേരമില്ല. ഇതാണ് കാരണമത്രേ. തീരസംരക്ഷണത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതല്ലാതെ ഇതുവരെ ഒരു പദ്ധതിയും കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ല.


സമർപ്പിച്ചാൽ എപിമാരെക്കൊണ്ട് സമ്മർദം ചെലുത്താൻ തയാറാണ്. കടൽക്ഷോഭകാലത്ത് വൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ ഒടുവിൽ അൽപ്പായുസുള്ള ജിയോ ബാഗ് നിരത്തി തടിതപ്പുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഹൈബി ഈഡൻ എംപി. ഡിസിസി പ്രസിഡസന്‍റ് മുഹമ്മദ് ഷിയാസ് , വൈസ് പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, വൈപ്പിൻ മണ്ഡലം യുഡിഎഫ് ചെയർമാൻ വി.കെ. ഇക്ബാൽ, പഞ്ചായത്ത് പ്രസിഡന്‍റ് അസീന അബ്ദുൾ സലാം, ഡിസിസി സെക്രട്ടറി എം.ജെ. ടോമി, എ.ജി. സഹദേവൻ, വി.എസ്. സോളി രാജ്, അഗസ്റ്റിൻ മണ്ടോത്ത് തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.