തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ പരിധിയിൽനിന്ന് 8.9725 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല ഒഴിവാക്കാൻ പ്രൊപോസൽ നൽകി
Friday, July 5, 2024 4:36 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ചതുരശ്ര കിലോമീറ്റർ പ്രദേശം പക്ഷി സങ്കേതത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പ്രൊപോസൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് നൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്‍റെ തീരുമാനത്തിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും അടിയന്തരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനെ സംബന്ധിച്ചുമുള്ള എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.