കദളിക്കാട് ഉണ്ണി കൊലക്കേസ്: പ്രതിയെന്ന് സംശയിച്ചിരുന്ന ജ്യേഷ്ഠനെ വെറുതെവിട്ടു
Sunday, July 7, 2024 4:36 AM IST
മൂവാറ്റുപുഴ: കദളിക്കാട് ഉണ്ണികൊലക്കേസിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ജ്യേഷ്ഠനെ വെറുതെവിട്ട് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഉത്തരവായി.

കദളിക്കാട് കൊത്തളത്തിൽ ഉണ്ണി(32) കൊലചെയ്യപ്പെട്ട കേസിലാണ് ജ്യേഷ്ഠനെ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് വെറുതെവിട്ടത്.

2019 ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലെത്തിയ പ്രതി ഉണ്ണിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കത്രിക കൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് പ്രതിക്കെതിരേയുള്ള കേസ്.

ഉടൻതന്നെ ഉണ്ണിയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കുവേണ്ടി അഭിഭാഷകൻ എം.പി. നിഷാദ് ഹാജരായി.