സമാധാന സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയം: ചെന്നിത്തല
Sunday, July 7, 2024 4:36 AM IST
മൂവാറ്റുപുഴ: ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരേ നിവേദനം നൽകിയ തോട്ടാഞ്ചേരിയിലെ അമ്മമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സംഘടിപ്പിച്ച ‘ആശങ്കപ്പെടുന്ന അമ്മ മനസ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഗുണ്ടകളും ലഹരി മാഫിയകളും ചേർന്നാണ് ഭരണം നടത്തുന്നത്. എന്ത് ചെയ്താലും സംരക്ഷിക്കുവാൻ സിപിഎം നേതാക്കളുണ്ടെന്ന ധൈര്യമാണ് ഇത്തരം ക്രിമിനൽ സംഘങ്ങളെ വളർത്തുന്നത്.

പോലീസ്, എക്സൈസ് വകുപ്പുകൾ മാഫിയ സംഘങ്ങൾക്ക് വേണ്ടി ഒത്തുകളിക്കുകയാണ്. സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ പോലീസിനെ തങ്ങളുടെ അടിമകളാക്കി മാറ്റി. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വാഴ വകുപ്പായി മാറിയെന്നും മുൻ ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മിനി എൽദോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, ആശ ജിമ്മി, പി.പി. എൽദോസ്, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, കെ.ജി രാധാകൃഷ്ണൻ, അലക്സി സ്കറിയ, ബിന്ദു ഗോപി, സിന്ധു ബെന്നി, പി. രജിത, സാറാമ്മ ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.