ഉപഭോക്തൃ കോടതി ഉത്തരവിലൂടെ നഷ്ടപരിഹാരവും ബാങ്ക് നിഷേധിച്ച സബ്സിഡി ആനുകൂല്യവും ലഭിച്ചു
Monday, July 8, 2024 4:07 AM IST
വാഴക്കുളം: ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരവും ബാങ്ക് നിഷേധിച്ച സബ്സിഡി ആനുകൂല്യവും തിരികെ ലഭിച്ചു. മൂവാറ്റുപുഴ നിർമല കോളജ് റിട്ട.പ്രഫസർ കാവന വെട്ടുകല്ലുംപുറത്ത് ജോർജ് ജസ്റ്റിനാണ് വാഴക്കുളത്തെ ഒരു ബാങ്ക് ശാഖയിൽനിന്ന് 23,790 രൂപയുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ ദിവസം തിരികെ ലഭിച്ചത്.

കാർഷിക വായ്പയ്ക്കായി 2017 ജൂലൈ 26ന് ജോർജ് ജസ്റ്റിൻ ബാങ്കുമായി കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം 27 നാണ് അദ്ദേഹം വായ്പാതുക കൈപ്പറ്റിയത്. ഒരു വർഷ കാലാവധി പരിഗണിച്ച് 2018 ജൂലൈ 27ന് മുതലും പലിശയും തിരികെ അടച്ചു.

എന്നാൽ ജൂലൈ 25ന് വായ്പയുടെ കാലാവധി പൂർത്തിയായതായി അറിയിച്ച ബാങ്ക് സബ്സിഡി ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നു. പലിശ നിരക്കിലും ഇതോടെ വർധനയുണ്ടായി.

വായ്പ അനുവദിച്ച തീരുമാനത്തിന്‍റെയും കരാറിന്‍റെയും തിരിച്ചടവു സംബന്ധിച്ചും പകർപ്പുകൾ നൽകിയില്ലെന്ന ആരോപണവുമായി പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കരാറിലേർപ്പെട്ട തീയതിയാണ് പരിഗണിക്കുന്നതെന്ന ബാങ്കിന്‍റെ വാദത്തിനെതിരേ തുക കൈപ്പറ്റിയ തീയതിയാണ് വായ്പാ കാലാവധിക്കായി പരിഗണിക്കേണ്ടതെന്ന റിസർവ് ബാങ്ക് ഉത്തരവ് ചൂണ്ടിക്കാണിക്കപ്പെടുകയായിരുന്നു.


2,60,000 രൂപയുടെ കാർഷിക വായ്പയ്ക്ക് പലിശ ഇനത്തിൽ കൂടുതലായി വാങ്ങിയ 7790 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവ് ഇനത്തിൽ 6000 രൂപയും ഉൾപ്പെടെ ഹർജിക്കാരന് 23,790 രൂപ നൽകാനായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം ഈ തുക ബാങ്ക് ഇദ്ദേഹത്തിന് തിരികെ നൽകി. ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ ടോം ജോസാണ് അനുകൂലവിധി നേടിയെടുത്തത്.