അങ്കമാലി-കാലടി കോടതി സമുച്ചയത്തിന് 21 കോടി
Sunday, July 7, 2024 4:39 AM IST
അങ്കമാലി: അങ്കമാലി-കാലടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് 21.048 കോടി രൂപ അനുവദിച്ചതായി റോജി എം.ജോണ്‍ എംഎല്‍എ അറിയിച്ചു.

കോടതി സമുച്ചയ പദ്ധതി എംഎല്‍എ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.

ജലസേചന വകുപ്പുമായും, റവന്യു വകുപ്പുമായും എംഎല്‍എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.


പ്രസ്തുത സ്ഥലത്താണ് കെട്ടിടം പണിയുന്നത്. അങ്കമാലി കോടതി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലടി കോടതി പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.