കടമ്പ്രയാറിൽ കുളിക്കാനിറങ്ങിയ ഇൻഫോപാർക്ക് ജീവനക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
Monday, July 8, 2024 4:07 AM IST
കാക്കനാട് : കടമ്പ്രയാറിൽ കുളിക്കാനിറങ്ങിയ ഇൻഫോപാർക്ക് ജീവനക്കാരൻ തൃശൂർ കൂർക്കഞ്ചേരി കക്കേരി വീട്ടിൽ ജയന്‍റെ മകൻ മിഥുൻ കെ.ജയൻ (28) ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.

ഇടച്ചിറ പള്ളിക്കര റോഡിൽ മാഞ്ചേരിക്കുഴി പാലത്തിനു താഴെയുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു മിഥുനും സംഘവും. പാലം നിർമിക്കുന്നതിനായി കുഴിയെടുത്ത ഭാഗമായിരുന്നതിനാൽ ആഴം കൂടുതലായിരുന്നു.

കൂടാതെ രാത്രിയിൽ നല്ല അടിയൊഴുക്കും ഉണ്ടായിരുന്നു. സുഹൃത്തുക്കളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സമീപത്ത് കിടന്നിരുന്ന വഞ്ചികൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മിഥുനെ കണ്ടെത്താനായില്ല.


പട്ടിമറ്റം, തൃക്കാക്കര അഗ്നിരക്ഷാ നിലയം ജീവനക്കാരും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും വെളിച്ചക്കുറവും തടസമായി. ഇന്നലെ രാവിലെ ഗാന്ധിനഗർ നിലയത്തിലെ മുങ്ങൽ വിദഗ്ധർ എത്തി ഒന്പതോടെ മൃതദേഹം കണ്ടെത്തി. സംസ്കാരം ഇന്ന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മാതാവ് ലളിത, സഹോദരൻ: നിഥിൻ.