ബൈക്ക് മോഷ്ടാവ് പിടിയിൽ
Sunday, July 7, 2024 4:36 AM IST
പിറവം: പിറവത്ത് ബൈക്കുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പെരുവ മുളക്കുളം സൗത്ത് കോരവേലിക്കുഴി ആൽബിൻ മഹാജനെ(20) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മോഷണം.

സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നഴ്സിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ് ആൻബിൻ. ഇയാൾക്കൊപ്പമുണ്ടായിരുന്ന പിറവം സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

യുവാവും സുഹൃത്തും രണ്ട് രാത്രിയിലായി നാല് ബൈക്കുകളാണ് കവർന്നത്. കൊണ്ടുപോകാൻ കഴിയാതെവന്നതോടെ ചില ബൈക്കുകൾ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിറവം അഗ്നിരക്ഷാ നിലയത്തിന് സമീപം അണ്ടേത്ത് കവല, പള്ളിക്കാവ് എന്നിവിടങ്ങളിൽ നിന്നുമാണ് ബൈക്കുകൾ കവർന്നത്. പിടികൂടുന്പോൾ പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പിറവം സ്റ്റേഷൻ ഓഫീസർ വിൻസന്‍റ് ജോസഫ്, പ്രിൻസിപ്പൽ എസ്ഐ രെഞ്ചു മോൾ, എസ്ഐ ജയൻ, എഎസ്ഐമാരായ ജോർജ്, ജോസ്, സിവിൽ പോലീസ് ഓഫീസർ ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.