കൊച്ചി വിമാനത്താവളത്തിൽ 90 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
Saturday, July 6, 2024 4:08 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരൻ വഴി കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലധികം രൂപ വിലവരുന്ന 1,349 ഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരൻ കൊച്ചി കുമ്പളങ്ങി സ്വദേശി ലിബിൻ ബോണിയെയും, അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരൻ ബാലുവിനെയും ഡിആർഐ അറസ്റ്റ് ചെയ്തു.

എയർ ഇന്ത്യ എക്സ്പ്രസിൽ ബാലുവെത്തിച്ച 1,400 ഗ്രാം സ്വർണമിശ്രിതം എമിഗ്രേഷൻ ഏരിയയിലെ ശൗചാലയത്തിൽ വച്ച് ലിബിൻ ബോണിക്ക് കൈമാറുമ്പോഴാണ് ഇവർ പിടിയിലായത്. ആദ്യമായിട്ടാണ് വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാരൻ സ്വർണക്കടത്തിന്‍റെ ഭാഗമാകുന്നത്.


എമിഗ്രേഷൻ പരിശോധനകൾ ഒഴിവാക്കി സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നതിന് വൻ തുകയാണ് കള്ളക്കടത്ത് ലോബി നൽകുന്നത്. രണ്ട് പ്രതികളെയും എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ ഹാജരാക്കി.