നീരുറവകൾ നശിപ്പിച്ച് അനധികൃത നിർമാണം : മരുതൂരിൽ നാട്ടുകാർ സമരത്തിന്
Monday, July 8, 2024 4:07 AM IST
ആയവന: ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മരുതൂരിൽ നീരുറവകളെല്ലാം നശിപ്പിച്ച് സ്വകാര്യ കന്പനിയുടെ നിർമാണം നടക്കുന്നതിനെതിരെ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. സമര സമിതി കണ്‍വീനർ ബിജു തോമസിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരമടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

ആയവന ടൗണിനടുത്തുള്ള മരുതൂരിൽ അഞ്ച് ഏക്കറോളം ഭൂമി ഇടിച്ച് നിരത്തിയാണ് പ്ലൈവുഡ് കന്പനി തുടങ്ങാനുള്ള നീക്കം നടക്കുന്നത്. നാട്ടുകാർ ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പലവട്ടം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

നിരവധി സമരപരിപരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ നീരുറവകളെല്ലാം മണ്ണിട്ടു മൂടിയതു മൂലം ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും കുടിവെള്ളമാണ് ഇല്ലാതായിരിക്കുന്നത്. നീരുറവകൾ മൂടിയതോടെ സമീപത്തെ ഒരിക്കലും വറ്റാത്ത കിണറിൽ വരെ വെള്ളമില്ലാതായിരിക്കുകയാണ്.

വേനൽക്കാലത്ത് കുടിവെള്ളത്തിന് ഏറേ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണിത്. കൂടാതെ കന്പനി വരുന്നതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും വലുതാണ്. പ്രദേശത്തെ കുന്നുകൾ നിരത്തരുതെന്നും പാറപൊട്ടിക്കരുതെന്നും കോടതി ഉത്തരവ് നിലനിൽക്കേയാണ് അനധികൃത നിർമാണം പൊടിപൊടിക്കുന്നത്. പാറപൊട്ടിക്കുന്നതുമൂലം സമീപത്തെ വീടുകളിൽ വിള്ളലുണ്ടാകുന്നതായും സമീപവാസികൾ പറയുന്നു.


നിലവിൽ ഒരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ അനുമതിയില്ലാത്ത സ്ഥലത്താണ് ഫാക്ടറി നിർമിക്കുന്നത്. ഇലക്ട്രിൽ ഉപകരണങ്ങളുടേയും യന്ത്രസാമഗ്രികളുടേയും സഹായത്തോടെ തുടർച്ചയായുള്ള നിർമാണ പ്രവർത്തനങ്ങളിൽനിന്നും ഉണ്ടാകുന്ന ശബ്ദ മലിനീകരണവും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

സമയക്രമങ്ങളൊന്നും പാലിക്കാതെ പുലർച്ചെ തുടങ്ങുന്ന നിർമാണ പ്രവർത്തനങ്ങൾ വൈകുന്നേരം വരെ തുടരും. വീട്ടിൽ നിന്നും പുറത്തുപോകാൻ കഴിയാത്ത രോഗികളായ വയോജനങ്ങൾ ശബ്ദമലിനീകരണം, പാറ തുളയ്ക്കുന്പോൾ ഉണ്ടാകുന്ന പൊടിമൂലമുള്ള ശല്യം എന്നിവകൊണ്ട് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

എക്സ്പ്ലോസീവ് ചെയ്യരുതെന്ന് പറഞ്ഞിരിക്കുന്ന സ്ഥലത്ത് പലസമയങ്ങളിൽ പല ദിവസങ്ങളിൽ സ്ഫോടനം നടത്തിവരുന്നതായും നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ സംഭരണി സ്ഥിതിചെയ്യുന്ന വാണിയത്ത് തണ്ട് മലയുടെ ഒരു ഭാഗംവരെ മണ്ണിടിച്ചു കഴിഞ്ഞു. കുടിവെള്ള സംഭരണിയുടെ സുരക്ഷിതത്വം പോലും പാലിക്കാതെയാണ് നിർമാണം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.