ഇടയാർ-പിറവം റൂട്ടിൽ ഓടകൾക്ക് മുകളിൽ സ്ലാബിടണം
Saturday, July 6, 2024 4:08 AM IST
കൂത്താട്ടുകുളം : നഗരസഭയിലെ ഇടയാർ - പിറവം റൂട്ടിൽ ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളപ്പ് ഫാർമേഴ്സ് ബാങ്കിനു സമീപവുമുള്ള മുടപ്പളാശേരി ഭാഗത്തും ചെള്ളക്കാപ്പടിക്ക് സമീപം വെള്ളക്കാട്ടുപടി പി.എം. രാജന്‍റെ വീടിനു സമീപവുമുള്ള ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.

നിത്യേന നിരവധി അപകടങ്ങളുണ്ടാവുന്ന വെള്ളക്കാട്ടുപടി ഭാഗത്തെ കലുങ്കിന്‍റെ സംരക്ഷണഭിത്തി വാഹനം ഇടിച്ചതിനെ തുടർന്ന് ഓടയിലേക്ക് വീണു കിടക്കുന്ന അവസ്ഥയിലാണുള്ളത്. ഈ ഭാഗത്ത് സ്ഥിരം അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറയുന്നത്. ഒരേ സമയത്ത് രണ്ടു ദിശകളിൽ നിന്നായി വാഹനം എത്തിയാൽ അപകടങ്ങൾ ഉണ്ടാകുന്ന രീതിയിലാണ് ഇവിടുത്തെ റോഡിന്‍റെ നിലവിലെ അവസ്ഥ.

വാഹനം വളവ് തിരിഞ്ഞെത്തുന്പോൾ തന്നെ മുന്നിൽ ഓട ആരംഭിക്കുന്ന തരത്തിലാണ് ഇവിടുത്തെ നിർമാണം. അതുകൊണ്ടുതന്നെ ഇവിടെ അപകടങ്ങളും വർദ്ധിച്ചുവരികയാണ്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി നിലവിലെ ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.


നിർമാണ ചെലവിലേക്ക് ധനസഹായം നൽകുന്നതിനും പ്രദേശവാസികൾ തയാറാണ്. മുടപ്പളാശേരി ഭാഗത്തെ വളവിലെ ഓടയും കാടുകയറി അപകടകരമായ നിലയിൽ തുടരുകയാണ്. കൊടും വളവിൽ കുപ്പിക്കഴുത്ത് ആകൃതിയിലുള്ള റോഡിന്‍റെ ഒരു വശത്ത് കാടുകയറി കിടക്കുന്ന ഓടയും മറുവശത്ത് റോഡിലേക്ക് ഇറങ്ങിയിരിക്കുന്ന വൈദ്യുതി പോസ്റ്റും അപകടങ്ങൾ സൃഷ്ടിക്കുന്ന നിലയിലാണ്.

കാടുകയറി മൂടിയ നിലയിലുള്ള ഓട വൃത്തിയാക്കി ഓടക്കു മുകളിൽ സ്ലാബ് ഇടുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കുന്നതിനൊപ്പം തന്നെ സമീപത്തെ വൈദ്യുതി പോസ്റ്റും നീക്കം ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം.

പ്രദേശത്തെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും പിഡബ്ല്യുഡി അധികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.