പൊട്ടച്ചാൽ തോട് പ്രളയനിവാരണ പദ്ധതി 18 മാസത്തിനുള്ളിൽ: മന്ത്രി പി. രാജീവ്
Monday, July 8, 2024 4:20 AM IST
കളമശേരി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ-വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതി 18 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പദ്ധതി പ്രദേശം മന്ത്രി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കൊപ്പം സന്ദർശിച്ചു. പദ്ധതിയെക്കുറിച്ചുള്ള അവതരണവും പൊതുജനാഭിപ്രായ ശേഖരണവും പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടത്തി.

1037 മീറ്റർ ദൈർഘ്യത്തിൽ തോടിന്‍റെ വീതി കൂട്ടും. മന്ത്രി തലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്‍റെ ദീർഘകാലാവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷികാവശ്യത്തിനും വെള്ളക്കെട്ട് തടയുന്നതിനുമായി ഏറ്റവുമധികം തുക ചെലവഴിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കളമശേരിയെന്നും മന്ത്രി പി. രാജീവ് കൂട്ടിചേർത്തു.


നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ, നഗരസഭാംഗങ്ങളായ കെ.ടി മനോജ്, ഷാജഹാൻ കടപ്പള്ളി, സംഗീത രാജേഷ്, പ്രമോദ് കുമാർ, അമ്പിളി സ്വപ്നേഷ് തുടങ്ങിയവർ പങ്കെടുത്തു.