മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തി
Sunday, June 30, 2024 8:32 AM IST
ഇരിട്ടി: വയനാട് മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യയുടെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, മാവോയിസ്റ്റ് വിരുദ്ധ സേന, മാവോയിസ്റ്റ് ഇന്‍റലിജൻസ് വിംഗ്, ആറളം, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 ഓളം പേർ വരുന്ന സായുധ സംഘമാണ് പരിശോധന നടത്തിയത്.

ആറളം, കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ വിയറ്റ്‌നാം, ആറളം ഫാം ബ്ലോക്ക് 13, 55 മേഖലയിലും വാച്ച് ടവർ, ചതിരൂർ, എടപ്പുഴ, വാളത്തോട് മേഖലയിലും സംഘം പരിശോധന നടത്തി. നേരത്തെ പലതവണകളായി മാവോവാദികൾ എത്തിയ വീടുകളും പരിസരങ്ങളും പരിശോധിച്ചു.

മാവോവാദികളുടെ സ്ഥിരം സഞ്ചാര പാതകളിൽ സ്‌ഫോടക വസ്തുക്കളും മറ്റും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയുന്നതിന് വേണ്ടി നടത്തിയ പരിശോധയിൽ സ്ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.