ഭൂരിഭാഗം ആടുകളുടെയും എല്ലുംതോലും മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കിയെല്ലാം കാട്ടുനായ്ക്കൾ ആഹാരമാക്കി. 20 മുതൽ 40 കിലോ വരെ തൂക്കമുണ്ടായിരുന്ന ആടുകളാണ് ചത്തത്. ഇതോടെ കനകരാജിന് നാലുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പ്രദേശത്ത് നേരത്തെയും വളർത്തുമൃഗങ്ങൾക്കുനേരേ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് അപൂർവ സംഭവമാണെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കനകരാജിന് നഷ്ടപരിഹാരം നൽകുമെന്ന് ഇവർ അറിയിച്ചു.