സരിൻ വായിച്ചത് സിപിഎം വ്യാഖ്യാനം: വി.ഡി. സതീശൻ
സരിൻ വായിച്ചത് സിപിഎം  വ്യാഖ്യാനം: വി.ഡി. സതീശൻ
Friday, October 18, 2024 2:23 AM IST
ചേലക്കര: സീറ്റിനുവേണ്ടി ബിജെപിയുമായും സിപിഎമ്മുമായും ചർച്ച നടത്തിയ ഒരാളെ പാലക്കാട്ട് എങ്ങനെ മത്സരിപ്പിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മിൽ പോകാൻ തീരുമാനിച്ചതുകൊണ്ടാണ് ഇന്നലെ പി. സരിനെതിരേ നടപടിയെടുക്കാതിരുന്നത്.

പുറത്താക്കിയതുകൊണ്ടാണു സിപിഎമ്മിൽ പോകുന്നതെന്നു വരുത്താനുള്ള ശ്രമമാണു സരിൻ നടത്തിയത്. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ.


""സ്ഥാനാർഥിയാകാൻ ബിജെപിയുമായി ആദ്യം ചർച്ച നടത്തി. നടക്കില്ലെന്നു തിരിച്ചറിഞ്ഞ് സിപിഎമ്മിനെ സമീപിച്ചു. എന്നെക്കുറിച്ചു പറഞ്ഞത് സിപിഎമ്മിന്‍റെ വ്യാഖ്യാനമാണ്. പാലക്കാട്ടുനിന്നുള്ള മന്ത്രി എം.ബി. രാജേഷ് എഴുതിയ വാക്കുകളാണു സരിൻ പറഞ്ഞത്.

മുതിർന്ന നേതാക്കളുമായി ആലോചിച്ചാണു സ്ഥാനാർഥികളെ തീരുമാനിച്ചത്. ചേലക്കരയിലെയും പാലക്കാട്ടെയും യോഗങ്ങളിൽ കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും ഒന്നിച്ചാണു പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.