മാതാപിതാക്കളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
മാതാപിതാക്കളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
Friday, October 18, 2024 2:01 AM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് പഴുമല റൂട്ടില്‍ ചിറയ്ക്കുസമീപം വീടിനുള്ളില്‍ മാതാപിതാക്കളെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. എഎസ്‌ഐ പൂന്തോട്ടത്തില്‍ സോമനാഥന്‍ നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലർക്ക് ശ്യാംനാഥ് (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സോമനാഥന്‍നായരുടെയും സരസമ്മയുടെയും മൃതദേഹങ്ങള്‍ ഊണുമുറിയില്‍ നിലത്ത് ചോരവാർന്ന നിലയിലും മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അടുക്കളയിൽ നിന്നും രക്തം പുരണ്ട വാക്കത്തിയും പോലീസ് കണ്ടെടുത്തു.

ആധാരങ്ങളും മറ്റു രേഖകളും അടുക്കളയിൽ കത്തിച്ചുകളഞ്ഞതായും പോലീസിന്‍റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.


ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. തിടനാടുള്ള മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതോടെ അയല്‍വാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടുദിവസമായി ആരെയും പുറത്തേക്കു കാണാതിരുന്നതും വീട്ടിൽ ആളനക്കമില്ലാതെയും വീടിനു മുന്നില്‍ രണ്ടു ദിവസത്തെ പത്രവും പാലും കാണാനിടയായതും സംശയം തോന്നി അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്.

സോമനാഥൻ നായരുടെ ആദ്യ ഭാര്യ രാധ 30 വർഷം മുന്പ് മരിച്ചു. ആദ്യവിവാഹത്തില്‍ നാലു പെണ്‍മക്കളാണ്. അവരെ നേരത്തേ വിവാഹം കഴിച്ച് അയച്ചിരുന്നു. രണ്ടാം വിവാഹത്തിലെ പുത്രനായ ശ്യാംനാഥ് അവിവാഹിതനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.