ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. തിടനാടുള്ള മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതോടെ അയല്‍വാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ടുദിവസമായി ആരെയും പുറത്തേക്കു കാണാതിരുന്നതും വീട്ടിൽ ആളനക്കമില്ലാതെയും വീടിനു മുന്നില്‍ രണ്ടു ദിവസത്തെ പത്രവും പാലും കാണാനിടയായതും സംശയം തോന്നി അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്.
സോമനാഥൻ നായരുടെ ആദ്യ ഭാര്യ രാധ 30 വർഷം മുന്‍പ് മരിച്ചു. ആദ്യവിവാഹത്തില്‍ നാലു പെണ്മക്കളാണ്. അവരെ നേരത്തേ വിവാഹം കഴിച്ച് അയച്ചിരുന്നു. രണ്ടാം വിവാഹത്തിലെ പുത്രനായ ശ്യാംനാഥ് അവിവാഹിതനാണ്.