കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കെപിസിസി വൈകുന്നതില്‍ അദ്ദേഹം പ്രതിഷേധത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്ച്ചനടത്താനാണു തീരുമാനം.
വയനാട് ഒഴിച്ചുള്ളിടത്തൊന്നും പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരന് നേരത്തേ പ്രഖ്യാപിച്ചതാണ്.
പാലക്കാട് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിൻ രംഗത്തുവന്നതോടെ ഇവിടത്തെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ശക്തമായ പ്രചാരണങ്ങളിലൂടെ മാത്രമേ പാലക്കാട് നിലനിര്‍ത്താന്‍ കഴിയൂ എന്ന ബോധ്യം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ആളെ കൂട്ടാന്‍ കഴിയുന്ന നേതാവായ കെ. മുരളീധരനെ മൂന്നുമണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിക്കാനുള്ള ശ്രമവും നേതൃത്വം നടത്തുന്നുണ്ട്.