പ്രേംനസീറിന്‍റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു
പ്രേംനസീറിന്‍റെ ആദ്യനായിക  നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു
Friday, October 18, 2024 2:01 AM IST
നെയ്യാറ്റിന്‍കര : പ്രേംനസീറിന്‍റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം (96) അന്തരിച്ചു. പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം നെയ്യാറ്റിന്‍കര വഴുതൂരിലെ തറവാട്ടു വീട്ടിലെത്തിച്ചു. ഇന്നു രാവിലെ ഒന്പതു മുതല്‍ 11.30 വരെ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം.

പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷ‌മേനോൻ, അധ്യാപികയായിരുന്ന കുഞ്ഞിയമ്മ എന്നിവരുടെ ഏഴുമക്കളിൽ അഞ്ചാമത്തെയാളാണ് കോമള മേനോന്‍. ഭര്‍ത്താവ് പരേതനായ ചന്ദ്രശേഖരമേനോന്‍.

ചലച്ചിത്രലോകത്ത് എത്തിയതിനു ശേഷമാണ് നെയ്യാറ്റിന്‍കര കോമളം എന്നറിയപ്പെടാന്‍ തുടങ്ങിയത്. കാട് പ്രമേയമായ ആദ്യ മലയാള ചിത്രം വനമാലയിലൂടെ മോളിവുഡില്‍ പ്രവേശിച്ച കോമളം ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.


പ്രേംനസീറിന്‍റെ പ്രഥമ സിനിമയായ മരുമകളിലും നായികയായി. എഫ്. നാഗൂർ തമിഴ്, തെലുങ്ക്, മലയാള ഭാഷകളിലായി സംവിധാനം ചെയ്ത സന്ദേഹി എന്ന ചിത്രത്തിൽ എം.ജി.ആറിന്‍റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായും കോമളം അഭിനയിച്ചു.

ബന്ധുക്കളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ചലച്ചിത്രരംഗത്തോട് വിട ചൊല്ലിയ കോമളം 1977 ല്‍ മധുവിന്‍റെ ആരാധന എന്ന ചിത്രത്തിലും 1985 ല്‍ ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രോഗബാധിതയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.