തണ്ടപ്പേര് സംബന്ധിച്ച് വില്ലേജ് ഓഫീസുകളിൽ കൃത്യമായ തെരച്ചിൽപോലും നടത്തുന്നില്ലെന്ന ഗുരുതരമായ വീഴ്ചയാണു കണ്ടെത്തിയത്. താലൂക്ക് ഓഫീസുകളിൽനിന്നും നടപടികൾ സ്വീകരിക്കേണ്ട ഫയലുകൾ വില്ലേജിലേക്കു തിരിച്ചയച്ചാൽ അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതാണു മറ്റൊരു പ്രധാന പ്രശ്നം.
വില്ലേജ് ഓഫീസുകളിൽ കൃത്യമായി പരിശോധന നടത്തേണ്ട തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നുണ്ട്.
വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ താത്പര്യമനുസരിച്ച് മുൻഗണനാക്രമം മറികടന്ന് ഫയലുകൾ കൈകാര്യം ചെയ്യുന്നതായും ഇ-ഡിസ്ട്രിക്്ട് പോർട്ടലിൽ ഡിസ്പോസായ ഫയലുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും ശിപാർശകളും വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവായ ഒൻപതിന നിർദേശങ്ങളും സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.