ജനങ്ങളെ ‘വില്ലേജ്’ ചുറ്റിക്കുന്നു..!
ജനങ്ങളെ ‘വില്ലേജ്’ ചുറ്റിക്കുന്നു..!
Friday, October 18, 2024 2:01 AM IST
നിശാന്ത് ഘോഷ്

കണ്ണൂർ: വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ നിസാര കാരണങ്ങളുടെ പേരിൽ അപേക്ഷകരെ വട്ടംകറക്കുന്നതായി വിജിലൻസ് റിപ്പോർട്ട്. സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വലിയതോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.

സർക്കാർ ഓഫീസുകളിൽ അപേക്ഷ സ്വീകരിച്ചാൽ അതിനു രസീത് നൽകണമെന്ന ചട്ടം വില്ലേജ് ഓഫീസുകളിൽ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപേക്ഷ സ്വീകരിക്കുന്പോൾ രസീത് നൽകുന്നതിനു പകരം അപേക്ഷകനു സർട്ടിഫിക്കറ്റ് നൽകുന്ന ദിവസം രസീത് നൽകുന്ന രീതിയാണു പലയിടത്തുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

ഓൺലൈൻ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ ന്യൂനത ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് അപേക്ഷ തിരിച്ച് അയയ്ക്കുന്പോൾ സോഫ്റ്റ്‌വേറിലെ കമന്‍റ് സെക്ഷനിൽ പരിഹരിക്കേണ്ട ന്യൂനതകൾ രേഖപ്പെടുത്തുന്നതിനു പകരം വില്ലേജ് ഓഫീസറുമായി ബന്ധപ്പെടുക എന്നെഴുതി മടക്കുകയാണ്.

ആർഇലിസ് അപേക്ഷയിൽ പോക്കുവരവ് ചെയ്തു നൽകുന്നതിനുള്ള വിവരം സബ് രജിസ്ട്രാർ ഓഫീസുകളിൽനിന്നു വില്ലേജ് ഓഫീസുകളിലേക്ക് അയയ്ക്കാറുണ്ടെങ്കിലും സ്ഥലം വാങ്ങുന്നയാളുടെ തണ്ടപ്പേർ നന്പർ നിലവിലുണ്ടോ എന്നറിയില്ലെന്ന കാരണം കാണിച്ച് അപേക്ഷകൾ സോഫ്റ്റ്‌വേറിൽ ‘പാർക്ക്’ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാതെ മാറ്റിയിടുന്നുണ്ട്.


തണ്ടപ്പേര് സംബന്ധിച്ച് വില്ലേജ് ഓഫീസുകളിൽ കൃത്യമായ തെരച്ചിൽപോലും നടത്തുന്നില്ലെന്ന ഗുരുതരമായ വീഴ്ചയാണു കണ്ടെത്തിയത്. താലൂക്ക് ഓഫീസുകളിൽനിന്നും നടപടികൾ സ്വീകരിക്കേണ്ട ഫയലുകൾ വില്ലേജിലേക്കു തിരിച്ചയച്ചാൽ അതിൻമേൽ ഒരു നടപടിയും സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതാണു മറ്റൊരു പ്രധാന പ്രശ്നം.

വില്ലേജ് ഓഫീസുകളിൽ കൃത്യമായി പരിശോധന നടത്തേണ്ട തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ എന്നിവർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നുണ്ട്.

വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ താത്പര്യമനുസരിച്ച് മുൻഗണനാക്രമം മറികടന്ന് ഫയലുകൾ കൈകാര്യം ചെയ്യുന്നതായും ഇ-ഡിസ്ട്രിക്്ട് പോർട്ടലിൽ ഡിസ്പോസായ ഫയലുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഇതോടൊപ്പം അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും ശിപാർശകളും വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവായ ഒൻപതിന നിർദേശങ്ങളും സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.