അടുത്തു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു ജുഡീഷറി, മാധ്യമങ്ങൾ തുടങ്ങി ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാനശിലകളും തകർന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയാധികാരം നേടാൻ മാത്രമുള്ള തെരഞ്ഞെടുപ്പായി കാണാൻ കഴിയില്ല.
കർഷകർ തങ്ങളുടെ അവകാശം നേടിയെടുക്കാനായി ഇപ്പോഴും ഡൽഹിയിൽ സമരത്തിലാണ്. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുമെന്നു രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ മോദി ഭരണകൂടം ഇഡിയെ ഉപയോഗിക്കുന്നു.ഇന്ത്യയിൽ ഇഡി രജിസ്റ്റർ ചെയ്ത 99 ശതമാനം കേസും പ്രതിപക്ഷ നേതാക്കൾക്കെതിരേയാണെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ.സുധകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, അടൂർ പ്രകാശ്, ജിഗ്നേഷ് മേവാനി തുടങ്ങി എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.