വേലിയിറക്ക സമയത്ത് ധർമടം തുരുത്തിലൂടെ നടക്കാമെങ്കിലും വേലിയേറ്റ സമയത്ത് അതിന് സാധിക്കില്ല. ഇതാണ് തന്റെ മാതൃകയ്ക്ക് അനുകൂല സാഹചര്യമായി ശ്രീപ്രിയ കാണുന്നത്.
പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ പുനരധിവാസകേന്ദ്രമായി ഉപയോഗിക്കാമെന്ന പ്രത്യേകതയും ശ്രീപ്രിയയുടെ മാതൃകയ്ക്കുണ്ട്. മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് ബലക്കൂടുതലും കുറഞ്ഞ ചെലവും ഇതിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിലും ഇതേ മാതൃകയുമായി എത്തിയ ശ്രീപ്രിയയ്ക്ക് എ ഗ്രേഡുണ്ടായിരുന്നു. ഇത്തവണയും എ ഗ്രേഡ് നേടിയ ഈ മിടുക്കി തന്റെ നേട്ടത്തിന്റെ മുഴുവൻ ക്രഡിറ്റും സ്വന്തം ടീച്ചർ സോഹിണിക്കാണ് നൽകുന്നത്.
10-ാം ക്ലാസു വരെ ശാസ്ത്രമേളയെക്കുറിച്ചു കേട്ടിട്ടില്ലാത്ത തന്നെയും തന്റെ കൂട്ടുകാരെയും ഇതെല്ലാം പഠിപ്പിച്ച ടീച്ചർക്ക് ശ്രീപ്രിയ നൽകുന്ന ഗുരുദക്ഷിണ കൂടിയാണ് ഈ എ ഗ്രേഡ്. ഓട്ടോ ഡ്രൈവറായ അച്ഛൻ പ്രസാദും അമ്മ പ്രവീണയും പത്താം ക്ലാസ് വിദ്യാർഥിയായ അനിയൻ ശ്രീദേവും ശ്രീപ്രിയയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
കിടപ്പുരോഗികൾക്കായി ഒരു കുട്ടി കണ്ടുപിടിത്തം തിരുവനന്തപുരം: കിടപ്പു രോഗികൾക്കായി സംസ്ഥാന ശാസ്ത്രമേളയിൽ ഒരു കുട്ടി കണ്ടുപിടിത്തം. കൈ വിരലുകൾ മാത്രം ചലിപ്പിക്കുന്ന കിടപ്പുരോഗികൾക്കു സഹായകമാകുന്ന തരത്തിലുള്ള ഒരു കണ്ടുപിടിത്തവുമായാണ് ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്ര വർക്കിംഗ് മോഡൽ മത്സരത്തിൽ കൊല്ലം പൂവറ്റൂർ ഡിവി എൻഎസ്എസ് എച്ച്എസ്എസിലെ ആർ. ഗോവിന്ദും വൈഷ്ണവ് സുരേഷും എത്തിയത്.
കിടപ്പിലായ രോഗികൾക്ക് ധരിക്കാൻ കഴിയുന്ന സ്വാർ-സൈൻ ടു വോയ്സ് ഓട്ടോമാറ്റിക് റെക്കഗ്നൈസർ ആണ് ഇവർ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത്.
വിരലുകൾ ചലിപ്പിച്ച് രോഗിക്ക് ശുശ്രൂഷകരുമായി ആശയവിനിമയം നടത്താമെന്നതാണ് ഈ കൈയുറയുടെ പ്രത്യേകത. സന്ദേശങ്ങൾ ശുശ്രൂഷകരുടെ ഫോണിലെ ആപ്പിൽ സന്ദേശമായെത്തുന്നതാണ് രീതി. തങ്ങളുടെ കണ്ടുപിടിത്തം നിരവധി പേർക്ക് ഉപയോഗപ്പെടുമെന്ന് ഈ വിദ്യാർഥികൾ പറയുന്നു.