കൊലപാതകശ്രമം: പ്രതികൾക്ക് പന്ത്ര‌‌ണ്ടര വർഷം കഠിനതടവ്
Sunday, September 29, 2024 3:46 AM IST
പറവൂർ: പള്ളിപ്പുറം പാണ്ടിപ്പിള്ളിൽ വീട്ടിൽ അംബ്രോസി(52)നെ വധിക്കാൻ ശ്രമിച്ച കേസിൽ പള്ളിപ്പുറം പഴമ്പിള്ളി വീട്ടിൽ ജീവൻ (26), തേവാലൽ അനീഷ് (34), കാഞ്ഞിരത്തിങ്കൽ വീട്ടിൽ സിജോഷ് (28), പുത്തൻപാടത്ത് വീട്ടിൽ ജോയൽ (27) എന്നിവരെ പന്ത്രണ്ടര വർഷം കഠിന തടവിന് പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്‍റ് കോടതി ജഡ്ജി വിൻസി ആൻ പീറ്റർ ശിക്ഷിച്ചു. 16,000 രൂപ പിഴയുമൊടുക്കണം.

2016 സെപ്റ്റംബർ നാലിന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം.അംബ്രോസിന്‍റെ മകന്‍റെ സുഹൃത്തുക്കളാണ് പ്രതികൾ. ഇവരോട് കൂട്ടുകൂടരുതെന്ന് മകനോട് പറഞ്ഞതിലുള്ള വിരോധം മൂലം സംഘം ചേർന്നെത്തിയ പ്രതികൾ ഇരുമ്പു പൈപ്പുകൊണ്ട് അംബ്രോസിന്‍റെ തല‌യ്ക്കടിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു.


ഇതു തടയാൻ ശ്രമിച്ചവരേയും പ്രതികൾ ആക്രമിച്ചു. മുനമ്പം എസ്ഐ ജി. അരു‌ണാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.