ആലങ്ങാട് അനധികൃത നിർമാണം: തഹസിൽദാർ സ്റ്റോപ്പ്മെമ്മോ നൽകി
Saturday, September 28, 2024 3:53 AM IST
ആലങ്ങാട് : ആലങ്ങാട് പഞ്ചായത്തിൽ കുന്നേൽഎഴുവച്ചിറ പാടശേഖരത്തിൽ അനധികൃത നിർമാണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പറവൂർ തഹസിൽദാർ സ്റ്റോപ് മെമ്മോ നൽകി. കുറച്ചുനാൾ മുന്പാണ് പാടശേഖരത്തിന്‍റെ ഇരുവശത്തും ഷീറ്റിട്ട താത്കാലിക നിർമാണ പ്രവർത്തനം നടത്തിയത്. ഇതേത്തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് നിർമാണ പ്രവർത്തനം നിർത്താൻ സ്റ്റോപ്പ് മെമ്മോ നൽകിയത്.

കുന്നേൽ- പാനായിക്കുളം റോഡിരികിലാണു 100 ഏക്കറോളം വരുന്നഎഴുവച്ചിറ പാടശേഖരം സ്ഥിതി ചെയ്യുന്നത്. ഇത് കഴിഞ്ഞ കുറേനാളുകളായി തരിശു കിടക്കുകയായിരുന്നു. കഴിഞ്ഞ വർഷംഅവസാനത്തോടെ കാർഷിക കർമസേനയുടെ നേതൃത്വത്തിൽ എഴുവച്ചിറ പാടത്തെ നാല് ഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നെൽക്കൃഷി നടത്തിയിരുന്നു. കൃഷി വൻവിജയമായതോടെ കുടുതൽ ഭാഗത്തേക്കു നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണു കൈയേറ്റം.


ചിലർ പാടശേഖരത്തിന്‍റെ ചിലപ്രദേശങ്ങൾ തരം മാറ്റി മറ്റു കൃഷിക്കായി ഉപയോഗിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കരുമാലൂർ പാടശേഖരം കൈയേറി വയലോരം ഹോട്ടൽ നിർമിച്ചതു പരാതിയെ തുടർന്നുഒരു മാസം മുൻപു കളക്ടർ ഇടപെട്ട് പൊളിച്ചു നീക്കിയിരുന്നു. എത്രയും വേഗം ഇവിടെയുള്ള അനധികൃത കൈയേറ്റങ്ങൾ പൊളിച്ചുനീക്കിപഞ്ചായത്തിന്‍റെയും കർഷകരുടെയും നേതൃത്വത്തിൽ പാടശേഖരം പൂർണമായി ഏറ്റെടുത്തു നെൽക്കൃഷി ആരംഭിക്കണമെന്നാണു കർഷകരുടെ ആവശ്യം.