പോങ്ങൻചോട്, താളുകണ്ടം ആദിവാസി കോളനികളിലേക്ക് വഴിക്കുള്ള സ്ഥലം വനംവകുപ്പ് നൽകും
Saturday, September 28, 2024 4:12 AM IST
പെരുമ്പാവൂർ : എറണാകുളം കളക്ടറേറ്റിൽ പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ. കേളു വിളിച്ച് ചേർത്ത യോഗത്തിൽ പോങ്ങൻചോട് ആദിവാസി കേന്ദ്രത്തിലേക്കും താളുകണ്ടം ആദിവാസി കേന്ദ്രത്തിലേക്കും വഴിക്ക് സ്ഥലം വിട്ടു നൽകാൻ തയാറാണെന്ന് മലയാറ്റൂർ ഡിഎഫ്ഓ ഖുറ ശ്രീനിവാസ് അറിയിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു. വഴി ലഭ്യമായാൽ ടാർ ചെയ്യാൻ ആവശ്യമായ തുക എംപി യുടേയും എംഎൽഎയുടേയും ഫണ്ടുകളിൽ നിന്ന് ചെലവഴിക്കാമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു.

1971 ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ കാച്ച്മെന്‍റ് ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻചുവട്, താളുകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പർപ്പിച്ചത്. അക്കാലത്ത് 12 ബസ് സർവീസുകൾ ഇടമലയാറിൽ നിന്ന് ഇവർക്ക് യാത്ര സൗകര്യത്തിനുണ്ടായിരുന്നു.

12 കിലോമീറ്റർ അകലെ ദുർഘടമായ കാട്ടു വഴികളിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്. 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡിനുള്ള സ്ഥലം വിട്ടു നൽകാമെന്നാണ് യോഗത്തിൽ സംബന്ധിച്ച മലയാറ്റൂർ ഡിഎഫ്ഒ കളക്ടർ മുഖാന്തരം ഉറപ്പുനൽകിയത്. റോഡ് സൗകര്യമില്ലാത്ത മുഴുവൻ ആദിവാസി കുടികളിലേക്കും റോഡ് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എംഎൽഎമാർക്ക് ഉറപ്പു നൽകി.


എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയാണെങ്കിൽ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. ബിഎസ്എൻഎൽ ടവറിലൂടെ എത്രയും വേഗം കണക്ഷൻ ലഭ്യമാക്കണമെന്ന് എംഎൽഎയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ജില്ലാ കളക്ടർ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ എസ് റ്റി വിഭാഗത്തിലെ ആളുകൾക്കും ഭവനം ലഭ്യമാക്കുമെന്നും എംഎൽഎയുടെ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. പൊങ്ങച്ചോട് ആദിവാസി കുടിയിലെ ഒരു മൂപ്പൻ ശേഖരനും തങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് അവതരിപ്പിക്കാനായി എത്തിയിട്ടുണ്ടായിരുന്നു.