ചൂർണിക്കര പുറമ്പോക്ക് സർവെ: കമ്പനിപ്പടിയിൽ 85 സെന്‍റ് കണ്ടെത്തി
Saturday, September 28, 2024 3:53 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ പഴയ ഓട്ടുകമ്പനിയോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയുടെ അളക്കൽ ഇന്ന് നടന്നു. ആലുവ താലൂക്ക് സർവേയർ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവെയിൽ ഒരു സർവെ നമ്പർ ഒഴികെ മറ്റ് മൂന്ന് സർവെ നമ്പറുകളുടെ കീഴിൽ വരുന്ന സ്ഥലമാണ് അളന്നത്.

ചൂർണിക്കര വില്ലേജിൽ ബ്ലോക്ക് 34 ൽ സർവെ 176/1, 176/3, 177/2 എന്നീ നമ്പറുകളിലെ 85 സെന്‍റോളം വരുന്ന സ്ഥലത്തെ പുറമ്പോക്കുകളുടെ സ്കെച്ച് ഒരാഴ്ചയ്ക്കകം തയാറാക്കി താലൂക്ക് തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിൽ 176/1 ലെ 16.80 ആറിലെ 44 സെന്‍റ് നേരത്തെ സർവെ വഴി കണ്ടെത്തിയിരുന്നു.

177/2 ലെ 7.30 ആർ ഭൂമിയിൽ കാടുപിടിച്ചു കിടക്കുന്നതിനാൽ അത് വെട്ടിത്തെളിച്ച ശേഷമേ സർവേ നടത്താനാകൂവെന്ന് ആലുവ താലൂക്ക് സർവേയർ അറിയിച്ചു. ഇതുസംബന്ധിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. ഇന്നലെ നടത്തിയ പരിശോധനയിൽ തായിക്കാട്ടുകര സ്കൂളിന് സമീപത്തെ ഫ്ളാറ്റ് നിർമാണ കമ്പനിയുടെ കൈവശ ഭൂമിയിലാണ് കാടുള്ളത്.


ഇതിലൂടെ നാല് മീറ്റർ വീതിയിൽ ഉപയോഗശൂന്യമായ വഴിയുണ്ട്. നേരത്തെ ഓട്ടുകമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ ഉപയോഗിച്ച പാതയാണിത്. നേരത്തെ കണ്ടെത്തിയ 42 സെന്‍റും ഇതേ ഫ്ളാറ്റ് കമ്പനിയുടെ ഭൂമിക്കുള്ളിലാണ്. സ്കൂളും പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 11ന് ആരംഭിച്ച സർവെയ്ക്ക് സാക്ഷിയാകാൻ നൂറു കണക്കിന് പ്രദേശവാസികൾ ഉണ്ടായിരുന്നു. ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.