നെല്ലുസംഭരണ രജിസ്ട്രേഷൻ നിലവിലെപ്പോലെ തുടരണമെന്ന് ജില്ലാ വികസനസമിതി യോഗം
Sunday, September 29, 2024 1:43 AM IST
പാലക്കാട്: നെല്ല് സംഭരണം സംബന്ധിച്ച കർഷകരുടെ രജിസ്ട്രേഷൻ വേളയിൽ ലോഡിംഗ് പോയിന്‍റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കൃഷിവകുപ്പും സപ്ലൈകോ അധികൃതരും സംയുക്തമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു.

സംഭരണത്തിൽ കേന്ദ്രസർക്കാരിന്‍റെ വ്യവസ്ഥ പാലിക്കുന്നതിനാണ് ലോഡിംഗ് പോയിന്‍റ് രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കൃഷിവകുപ്പിന് കൈമാറിയതെന്ന് സപ്ലൈകോ അധികൃതർ വ്യക്തമാക്കിയെങ്കിലും മുൻവർഷങ്ങളിലേതു പോലെ തന്നെ സംഭരണത്തിനുളള രജിസ്ട്രേഷൻ നടപടികൾ നടത്തണമെന്ന് എംഎൽഎമാരായ കെ.ഡി. പ്രസേനൻ, കെ. ബാബു, കെ. ശാന്തകുമാരി എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശിച്ചു.

നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര യോഗത്തിൽ നിർദേശം നൽകി.

ഭൂമിതരംമാറ്റം: കാലതാമസം ഒഴിവാക്കും

അർഹർക്ക് ഭൂമിതരംമാറ്റി ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ കൃഷി ഓഫീസർമാരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 2008 ലെ തണ്ണീർത്തട നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചെങ്കിലും വീടോ സ്ഥലമോ ഇല്ലാത്ത വൃക്തി കൃഷിഭൂമി തരം മാറ്റലിന് അപേക്ഷിച്ചാൽ പരിശോധനാ വിധേയമാക്കി ദീർഘനാളായി കൃഷി ചെയ്യാത്ത ഭൂമി തരം മാറ്റുന്നതിൽ കൃഷി വകുപ്പിന്‍റെ ഭാഗത്ത് നിന്ന് തടസം ഉണ്ടാകരുതെന്ന് എംഎൽഎ മാരായ പി. മമ്മികുട്ടി, കെ.ശാന്തകുമാരി.എ. പ്രഭാകരൻ എന്നിവർ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കൃഷിഓഫീസർമാരുടെ യോഗം വിളിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചത്.


ഷൊർണൂർ-കൊച്ചിൻ പാലം റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ വർക്കുകൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും റോ വാട്ടർ മുതൽ കൊച്ചിൻ പാലം വരെയുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് സമർപ്പിച്ച എസ്റ്റിമേറ്റിൽ ഭരണാനുമതി ലഭ്യമാക്കി തുടർ നടപടി സ്വീകരിക്കണമെന്ന് പി. മമ്മിക്കുട്ടി എംഎൽഎ ആവശ്യപ്പെട്ടു.

ഒറ്റപ്പാലം പെരിന്തൽമണ്ണ റോഡിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റി റോഡ് നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡികെസ്ഇബി വകുപ്പുകൾ തമ്മിൽ ആലോചിച്ച് നടപടി സ്വീകരിക്കണമെന്ന് കളക്ടർ നിർദേശം നൽകി. കാഞ്ഞിരപ്പുഴ, തച്ചന്പാറ, കരിന്പ പ്രദേശങ്ങളിലുളള 150 കുടുംബങ്ങളുടെ കൈവശഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുളള അപേക്ഷകൾക്ക് പുറമെ പുതിയ അപേക്ഷകളും പരിശോധിച്ച് പുരോഗതി അറിയിക്കാൻ കെ.ശാന്തകുമാരി എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.

കെഎസ്ആർടിസി ബജറ്റ് ടൂറിസം

കെഎസ്ആർടിസി ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട്-ശിരുവാണി-മീൻവല്ലം-കാഞ്ഞിരപ്പുഴ ഉദ്യാനം ബസ്റൂട്ടിന്‍റെ പുരോഗതി വ്യക്തമാക്കാനും ജലലഭ്യത സംബന്ധിച്ച് കൃത്യമായ കണക്കെടുക്കാനും ടൂറിസവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്ന് തുക ലഭ്യമാകാനുളള നടപടികൾ ത്വരിതപ്പെടുത്താനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാരായ കെ.ഡി പ്രസേനൻ, പി.പി. സുമോദ്, കെ.ശാന്തകുമാരി, പി. മമ്മി കുട്ടി, എ. പ്രഭാകരൻ, കെ. ബാബു, ചിറ്റൂർ എംഎൽഎ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, എഡിഎം കെ. മണികണ്ഠൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.