പുഴപ്പാലം ജംഗ്ഷനിലെ മാലിന്യ സംസ്കരണപ്ലാന്‍റ് നിർമാണത്തിനെതിരേ നാട്ടുകാർ
Saturday, September 28, 2024 6:38 AM IST
ചിറ്റൂർ: സർക്കാർ സ്ഥാപനങ്ങളും വൻകിട കുടിവെള്ള പദ്ധതിയും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നതുമായ ചിറ്റൂർ പുഴപ്പാലത്തിന് സമീപം കക്കൂസ് മാലിന്യ സംസ്ക്കരണ പ്ലാന്‍റ് നിർമിക്കുന്നതിരെ ജനരോഷം ശക്തം. ചിറ്റൂർ അഗ്നിരക്ഷാനിലയം, സ്വകാര്യ ആശുപത്രി, കെഎസ്ആർടിസി ഡിപ്പോ, റസ്റ്റ് ഹൗസ്, വൻകിട കുടിവെള്ള പദ്ധതി എന്നിവ പുഴപ്പാലം ജംഗ്ഷനിലാണുള്ളത്. ഇവിടെയുള്ള പൊതുമരാമത്ത് കാര്യാലയ സമീപമാണ് ചിറ്റൂർ -തത്തമംഗലം നഗരസഭ ആധുനിക രീതിയിലുള്ള കക്കൂസ് മാലിന്യ പ്ലാന്‍റ് നിർമിക്കാൻ ശ്രമം നടന്നുവരുന്നത്.

തത്തമംഗലം - ചിറ്റൂർ പ്രധാന പാതയ്ക്കരികിലാണ് പ്ലാന്‍റ് സ്ഥാപിക്കാൻ പ്രാഥമിക നടപടികൾ ഉണ്ടായിരിക്കുന്നത്. പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചാൽ വ്യാപക പരിസരമലിനീകരണമുണ്ടാവുമെന്നും ജനവാസമില്ലാത്ത സ്ഥലത്ത് സ്ഥാപിക്കണ മെന്നും കൗൺസിലർ കെ.സി. പ്രീത് നഗരസഭ കൗൺസിൽ യോഗത്തിൽ പരാതി അറിയിച്ചു. കാലവർഷമാകുന്നതോടെ വീടുകളിൽ അസഹനീയ അന്തരീക്ഷമുണ്ടാവുമെന്നും ജനം ഭയക്കുന്നുമുണ്ട്.


കൂടാതെ മഴവെള്ളം റോഡിൽ നിന്നും ഒഴുകിയെത്തുന്നത് ഇരുപതടിയിൽ കൂടുതൽ താഴ്ചയുള്ള കുടിവെള്ള പദ്ധതി തടയണയിലാണെന്നതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.