സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്
Saturday, September 28, 2024 8:36 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും നീലേശ്വരത്തും സഹകരണബാങ്കുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്. അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ നാലും നീലേശ്വരം ബാങ്കില്‍ ഒരു തട്ടിപ്പ് കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുക്കുപണ്ടം പണയപ്പെടുത്തി പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് നാലു കേസുകളും നീലേശ്വരം പോലീസ് ഒരു കേസുമെടുത്തു.

കാഞ്ഞങ്ങാട് പടിഞ്ഞാര്‍ പനങ്കാവിലെ കെ. ബാബുവിനെതിരെയാണ് ഒരു കേസ്. 16.760 ഗ്രാം സ്വര്‍ണം പൂശിയ മുക്കുപണ്ടമായ രണ്ടു വളകള്‍ പണയപ്പെടുത്തി 69,000 രൂപ ബാബു തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്‍റെ ഹെഡ് ഓഫീസില്‍ ജൂണ്‍ മൂന്നിനായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.

അസി. സെക്രട്ടറി എച്ച്.ആര്‍. പ്രദീപ്കുമാറിന്‍റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. നിലാങ്കര പഴയപാട്ടില്ലത്ത് ബി.കെ. അഷ്‌റഫിനെതിരെയും കേസെടുത്തു. ഹൊസ്ദുര്‍ഗ് ബാങ്കില്‍ 25.470 ഗ്രാമിന്‍റെ മുക്കുപണ്ടമായ മൂന്നു വളകള്‍ സ്വര്‍ണമെന്ന വ്യാജേന പണയപ്പെടുത്തി 1.17 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ആറങ്ങാടിയിലെ മുഹമ്മദ് റയീസിനെതിരെയും കേസെടുത്തു. ഹൊസ്ദുര്‍ഗ് ബാങ്കിന്‍റെ പ്രഭാത സായാഹ്ന ശാഖയില്‍ സ്വര്‍ണം പൂശിയ മുക്കുപണ്ടം രണ്ടുതവണകളിലായി പണയപ്പെടുത്തി 2.77 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.


കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് 33.7 ഗ്രാമുള്ള നാലു വ്യാജവളകളും ഈ വര്‍ഷം ജനുവരി 15നു രണ്ടു വളകളുമാണ് പണയപ്പെടുത്തിയത്. ബാങ്ക് ബ്രാഞ്ച് മാനേജര്‍ പി. സിന്ധുവിന്‍റെ പരാതിയിലാണ് കേസ്. മുഹമ്മദ് റയീസ് ഹൊസ്ദുര്‍ഗ് ബാങ്കിന്‍റെ ആറങ്ങാടി ബ്രാഞ്ചിലും തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു. കഴിഞ്ഞ നവംബര്‍ 13നു 33 ഗ്രാമുള്ള നാലു വ്യാജവളകള്‍ പണയപ്പെടുത്തി 1.32 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ബ്രാഞ്ച് മാനേജര്‍ എം. സുനിലിന്‍റെ പരാതിയിലാണ് കേസ്.
നീലേശ്വരം സര്‍വീസ് സഹകരണബാങ്കിന്‍റെ പ്രധാന ശാഖയിലാണ് മറ്റൊരു പണയതട്ടിപ്പ് നടന്നത്. പേരോല്‍ പുത്തരിയടുക്കം പാലാത്തടത്തെ പി. രാജഷിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏപ്രില്‍ 12നു നാലു വ്യാജവളകള്‍ പണയപ്പെടുത്തി 1.42 ലക്ഷം രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്‍റെ അസി. സെക്രട്ടറി കെ.ആര്‍. രാഘേഷിന്‍റെ പരാതിയിലാണ് കേസ്.