കുഴിയില്‍ വീഴാതിരിക്കാൻ വെട്ടിച്ച കാര്‍ ഷോറൂമിലേക്ക് പാഞ്ഞുകയറി
Saturday, September 28, 2024 8:28 AM IST
ഉദുമ: സംസ്ഥാനപാതയ്ക്കു നടുവിലെ കുഴിയില്‍ വീഴാതിരിക്കാനായി വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് കാര്‍ ഷോറൂമിലേക്ക് പാഞ്ഞുകയറി. കാറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന നാലു കാറുകള്‍ തകര്‍ന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയിലെ ഉദുമ പള്ളത്താണ് അപകടമുണ്ടായത്. ഉദുമ പാക്യാര സ്വദേശി പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള എഎച്ച് യൂസ്ഡ് കാര്‍സ് എന്ന സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഉദുമ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഒരു മീറ്ററോളം വ്യാസമുള്ള കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ടത്. അപകടം പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്. ഇവിടെ കുഴി രൂപപ്പെട്ടിട്ട് രണ്ടു മാസം പിന്നിട്ടു. കുഴിയുള്ള ഭാഗത്ത് ഫൈബര്‍ ബാരിക്കേഡും ഒഴിഞ്ഞ ടാര്‍ വീപ്പയും ട്രാഫിക് കോണും വെയ്ക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.


അപകടത്തില്‍പ്പെട്ട കാര്‍ ഇതെല്ലാം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നാളിതുവരെയായിട്ടും യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായ ഈ പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.