അങ്കമാലി കുണ്ടന്നൂര്‍ ദേശീയപാത : ആശങ്കകള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുക്കും: മന്ത്രി പി. രാജീവ്
Sunday, September 29, 2024 3:46 AM IST
കൊച്ചി: അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്റര്‍ നിര്‍ദിഷ്ട ദേശീയപാത 544ന്‍റെ ഭൂമിയേറ്റെടുപ്പ് നടപടികള്‍ക്ക് മുന്നോടിയായി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി പി. രാജീവ്.

ദേശീയപാതയുടെ അലൈന്‍മെന്‍റ് പ്രകാരമുള്ള കല്ലിടല്‍ നടപടികള്‍ക്ക് മുന്നോടിയായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവിലെ അലൈന്‍മെന്‍റില്‍ മാറ്റം പ്രായോഗികമല്ല. അണ്ടര്‍പാസുകള്‍, എന്‍ട്രി എക്‌സിറ്റ് പോയിന്‍റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലായിരിക്കണം എക്‌സിറ്റ് പോയിന്‍റുകള്‍. ഇത് എവിടെ വേണമെന്നത് സംബന്ധിച്ച് പ്രാദേശികമായി തീരുമാനിക്കും.

ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പൂര്‍ത്തിക്കുകയാണ് ലക്ഷ്യം. 2013 ലെ നിയമം അനുസരിച്ച് ഭൂമിയേറ്റെടുക്കല്‍ നിര്‍വഹിക്കാനാകുമോ എന്നത് സംബന്ധിച്ച് പരിശോധിക്കും. രണ്ടര വര്‍ഷത്തിനകം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.


തൃശൂര്‍-ഇടപ്പള്ളി പാത വീതി കൂട്ടുന്നതിന്‍റെ ഭാഗമായാണ് അങ്കമാലി കരയാംപറമ്പില്‍ നിന്നാരംഭിച്ച് നെട്ടൂര്‍ വരെ ആറുവരിയായി ദേശീയപാത നിര്‍മിക്കുന്നത്. 18 വില്ലേജുകളിലും മൂന്ന് താലൂക്കുകളിലൂടെയും പാത കടന്നുപോകും. 15 പാലങ്ങളാണ് നിര്‍മിക്കുക. 4,650 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 290 ഹെക്ടര്‍ സ്ഥലമാണ് പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരിക.

അലൈന്‍മെന്‍റിലെ മാറ്റം പ്രായോഗികമാണോ എന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധന നടത്തി തീരുമാനിക്കണമെന്ന് ബെന്നി ബെഹനാന്‍ എംപി ആവശ്യപ്പെട്ടു. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയാകണം പാത കടന്നുപോകേണ്ടതെന്ന് ഹൈബി ഈഡവന്‍ എംപിയും, സമയബന്ധിതമായി ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും പറഞ്ഞു.

ഭൂമിയേറ്റെടുക്കുമ്പോള്‍ ദേശീയപാത 66ന് സമാനമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കെ. ബാബു എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മാണത്തിന് മുന്നോടിയായി ജനപ്രതിനിധികളുമായി പ്രാദേശികതലത്തില്‍ യോഗം ചേരണമെന്ന് പി.വി. ശ്രീനിജിന്‍ എംഎല്‍എയും, നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയും ആവശ്യപ്പെട്ടു.