വ്യാപാരി അസുഖമായി കിടന്നാൽ സംരക്ഷിക്കാൻ കഴിവുള്ളവരായി വ്യാപാരി സമൂഹം മാറി: മന്ത്രി
Monday, July 1, 2024 1:09 AM IST
വടക്കാഞ്ചേരി: വ്യാപാരി അസുഖമായി കിടന്നാൽ സംരക്ഷിക്കാൻ കഴിവുള്ളവരായി വ്യാപാരി സമൂഹം മാറിയെന്ന് മന്ത്രി കെ . രാജൻ പറഞ്ഞു.

മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്ക് മർച്ചന്‍റ്സ്്്് അസോസിയേഷന്‍റെ നേതൃത്വത്തിൽ 20 ലക്ഷം രൂപകൈമാറുന്ന ചടങ്ങ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അജിത് മല്ലയ്യ അധ്യക്ഷതവഹിച്ചു. വ്യാപാരി അനിൽകുമാറിന്‍റെ കുടുംബത്തിന് 15 ലക്ഷം രൂപയും വടക്കൻവീട്ടിൽ ജോസിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുമാണ് മന്ത്രി വിതരണംചെയ്തത്.

ചടങ്ങിൽ വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ.വി. അബ്ദുൾ ഹമീദ്, ജില്ലാ സെക്രട്ടറി വീ.ടി. ജോർജ്, പി.എസ്. അബ്ദുൽസലാം, എൽദോ പോൾ, പി .എൻ. ഗോകുലൻ, പ്രശാന്ത് പി.മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.