ഗുരുവായൂരപ്പനു വഴിപാടായി 25 ലക്ഷത്തിന്‍റെ വിളക്കുകൾ, നാഴികമണി, സ്വർണമാല
Wednesday, July 3, 2024 1:18 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പനു വഴിപാടായി രണ്ടു ദശാവതാര വിളക്കുകളും ആമവിളക്കും തൂക്കുവിളക്കുകളും നാഴിക മണിയും.ഒപ്പം ഭഗവാനു ചാർത്താൻ സ്വർണമാലയും. ഇന്നലെ സന്ധ്യക്ക് ദീപാരാധന സമയത്തായിരുന്നു സമർപ്പണം. പ്രവാസിവ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ പാലാഴിയാണ് സമർപ്പണം നടത്തിയത്.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിമരത്തിനുസമീപം വാതിൽമാടത്തിനുമുന്നിൽ ദശാവതാരവിളക്കിൽ ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വിളക്കുകൾ ഏറ്റുവാങ്ങി. മുൻ ഭരണസമിതി അംഗം മനോജ് ബി. നായർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി. മാനേജർ കെ. രാമകൃഷ്ണൻ, വഴിപാട് സമർപ്പണം നടത്തിയ സുരേഷ് പാലാഴി, വിനു പരപ്പനങ്ങാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.