കോർപറേഷനിലെ കെട്ടിടനികുതി ; പ്രതിസന്ധിക്ക് പരിഹാരമില്ല
Monday, July 1, 2024 12:25 AM IST
തൃശൂർ: സംസ്ഥാനത്തെ വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി സർക്കാർ ഉത്തരവ്. ജൂണ്‍ 30 വരെ സമയം നീട്ടിനൽകി നേരത്തേ ഇറക്കിയ ഉത്തരവാണു പുതുക്കിയത്. വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന ഉത്തരവാണിതെങ്കിലും തൃശൂർ കോർപറേഷനിൽ കെട്ടിടനികുതി അടയ്ക്കുന്നതിലെ പ്രതിസന്ധിക്ക് ഇതു പരിഹാരമാകില്ല.

അസസ്മെന്‍റ് രജിസ്റ്ററിലെ പിഴവുകളെത്തുടർന്ന് കെട്ടിടനികുതി അടയ്ക്കാൻ കഴിയാതെവന്നതോടെ വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിലും വൻ പ്രതിസന്ധി നേരിട്ടിരുന്നു. പ്രത്യക്ഷ സമരത്തിലേക്കു പോകേണ്ടിവരുമെന്ന് ഇടത് അനുകൂല സംഘടനകളടക്കം മുന്നറിയിപ്പു നൽകിയയോടെയാണ് രജിസ്ട്രേഷനുള്ള സമയം നീട്ടിനൽകിയത്. അപ്പോഴും തൃശൂർ കോർപറേഷനിലെ നികുതിപ്രതിസന്ധി തുടരുമെന്നു വ്യക്തം.

കോർപറേഷൻ പരിധിയിൽ അസസ്മെന്‍റ് രജിസ്റ്ററിൽ വിവരങ്ങൾ ഉൾപ്പെടുത്തിയപ്പോൾ വാണിജ്യ കെട്ടിടങ്ങളെ റസിഡൻഷ്യൽ പെർമിറ്റിൽ ഉൾപ്പെടുത്തിയതും വിസ്തീർണം കൃത്യമായി രേഖപ്പെടുത്താത്തതും ഉടമകളുടെ പേരുകൾ മാറിയതും അടക്കമുള്ള പ്രശ്നങ്ങളാണു നികുതിപ്രതിസന്ധിക്ക് ഇടയാക്കുന്നത്. കോർപറേഷന്‍റെ കെടുകാര്യസ്ഥതകൊണ്ടുണ്ടായ പ്രശ്നമായതിനാൽ സർക്കാരിനു പ്രത്യേകം ഉത്തരവിറക്കാൻ കഴിയില്ല. അവസാനശ്രമമെന്ന നിലയിൽ സർക്കാരിനു കത്തുനൽകാൻ നീക്കംനടത്തിയെങ്കിലും മേയർ ആരോടും പറയാതെ വിദേശത്തേക്കു പോയതോടെ പാളി. റഷ്യൻയാത്രയ്ക്കുശേഷം മേയർ ഇന്നെത്തുമെന്നാണു കരുതുന്നത്.

പിഴയില്ലാതെ നികുതി അടയ്ക്കാനുള്ള കാലാവധി മാർച്ച് 31ന് അവസാനിച്ചു. ഏപ്രിൽ ഒന്നുമുതൽ 45,000 രൂപയുടെ നികുതിക്കു പകരം നാലരലക്ഷം രൂപവയൊണു പല വൻകിട കെട്ടിട ഉടമകൾക്കും ചുമത്തിയത്. ഇതിനെതിരേ വ്യാപാരികൾ കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയിട്ടുണ്ട്. ഉത്തരവുമായി കോർപറേഷനിൽ എത്തിയവർക്കുപോലും നികുതി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. പിഴയിനത്തിൽ കോർപറേഷന് കോടികളാണ് ലഭിച്ചത്.