ജയിലിനകത്തു സംഘംചേർന്നു വധശ്രമം: പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ തള്ളി
Sunday, June 30, 2024 7:56 AM IST
തൃശൂർ: സെന്‍‍ട്രൽ ജയിലിനകത്തുവച്ചു സഹതടവുകാരനെ സംഘംചേ‍ർന്നു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. കൊല്ലം ജില്ലയിൽ തട്ടാൻമല തേജസ് ന‍ഗറിൽ ഫാത്തിമ മൻസിലിൽ മാഹിന്‍റെ (22) ജാമ്യാപേക്ഷയാണു തൃശൂര്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്.

ഗുണ്ടാ ആക്ട് പ്രകാരം തൃശൂ‍ർ സെൻട്രൽ ജയിലിലെ ഇന്നര്‍ഗേറ്റിൽ പരിശോധനയ്ക്കു നിൽക്കുകയായിരുന്ന സിയാദ് എന്ന തടവുകാരനെയാണു മാഹിൻ അടക്കമുള്ള ഒന്പതംഗസംഘം ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ചെന്ന ജയിൽ ഉദ്യോഗസ്ഥനെ പ്രതികൾ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. 2023 നവംബ‍ർ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ ജു‍ഡീഷൽ കസ്റ്റഡിയിൽ കഴിഞ്ഞുവരവെ പ്രതി ഫയൽചെയ്ത ജാമ്യാപേക്ഷയാണു തള്ളിയത്.

പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാർ ഹാജരായി.