75ലും തൃശൂരിന് ചെറുപ്പം; ഹാപ്പി ബർത്ത് ഡേ തൃശൂർ
Monday, July 1, 2024 12:25 AM IST
സ്വന്തം ലേഖകൻ

തൃശൂർ: ജരാനരകൾ തൊട്ടുതീണ്ടാതെ നമ്മുടെ തൃശൂരിന് ഇന്ന് 75-ാം പിറന്നാൾ. ഓരോ ജന്മദിനത്തിലും വികസനത്തേരിൽ കുതിക്കുന്പോൾ യൗവനത്തിളപ്പിലാണു ജില്ല. പൂരവും പുലിക്കളിയും ബോണ്‍ നത്താലെയും അന്താരാഷ്ട്ര നാടകോത്സവവുമെല്ലാം ഓരോവർഷവും കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്തെ സുന്ദരമാക്കുന്നതു കൊണ്ടാകാം പ്രായത്തിന്‍റെ ചുളിവുകൾ തൃശൂരിനെ തൊട്ടുതീണ്ടാത്തത്.

1949 ജൂലൈ ഒന്നിനാണു തൃശൂരിന്‍റെ പിറവി. നീണ്ട 75 വർഷങ്ങൾക്കിടെ ചരിത്രത്തിൽ ഇടംനേടിയ എത്രയോ സംഭവങ്ങൾക്കു സാക്ഷ്യംവഹിച്ചു ഈ നാട്. ആഘോഷങ്ങൾ പൂത്തുലയുന്നതിനൊപ്പം കടന്നെത്തിയ മഹാമാരിയെയും തിരിച്ചടികളെയും സധൈര്യം നേരിട്ടു. എല്ലാത്തിലും മാതൃകയായി ശക്തന്‍റെ തട്ടകപ്പെരുമ ഉയർന്നു.

ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ തൃശൂർ നിരവധി ചരിത്രങ്ങൾ അടയാളപ്പെടുത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ ഇവിടെനിന്ന് ഉദയംകൊണ്ട -പൊളിറ്റിക്കൽ കിംഗ് മേക്കർമാർ- നിരവധി. ലീഡർ എന്ന കെ. കരുണാകരന്‍റെ വളർച്ചയും തളർച്ചയും ഈ നാട്ടിൽനിന്ന്. രാജൻ എന്ന മകനെയോർത്ത് ഈച്ചര വാരിയരെന്ന പിതാവു കാലങ്ങളോളം കണ്ണീരൊഴുക്കിയതും ഈ മണ്ണിൽതന്നെ. ഏറ്റവുമൊടുവിൽ കേരളത്തിൽ ആദ്യമായി ബിജെപിക്ക് പാർലമെന്‍റിലേക്ക് അക്കൗണ്ട് തുറക്കാനായതും തൃശൂരിൽനിന്ന്.

അക്കാദമികളും കലാമണ്ഡലവും ഗജവീരൻമാരുടെ പുന്നത്തൂർ കോട്ടയും വടക്കുംനാഥനും ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ പള്ളി ഗോപുരമായ പുത്തൻപള്ളി ബൈബിൾ ടവറും, ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദും പുത്തൂർ സുവോളജിക്കൽ പാർക്കും അതിരപ്പിള്ളി വെള്ളച്ചാട്ടവും പോലീസ് അക്കാദമിയും മുതൽ പറഞ്ഞു തീരില്ല തൃശൂരിന്‍റെ വിശേഷങ്ങൾ.

ഒരു മഹാക്ഷേത്രത്തിനുചുറ്റും ഭംഗിയായി ആസൂത്രണം ചെയ്ത മറ്റൊരു നഗരവുമുണ്ടാകില്ല കേരളത്തിൽ. ആഘോഷങ്ങളും സമരങ്ങളും ജാഥകളും ഈ വട്ടത്തിനുള്ളിൽ നിറയും. ദേശീയ അന്തർദേശീയ രംഗങ്ങളിൽ പ്രഗത്ഭരായ പലരെയും വാർത്തെടുത്ത ചരിത്രം പേറുന്ന തലയെടുപ്പുള്ള കലാലയങ്ങൾ തൃശൂരിലുണ്ട്. കേരളത്തിലെ മികച്ച വിദ്യാഭ്യാസ ഹബ് എന്ന വിശേഷണവും തൃശൂരിനു സ്വന്തം.

ടെക്സ്റ്റൈൽ മിൽ സംരംഭങ്ങൾക്കു തിളക്കം കുറഞ്ഞെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന സ്വർണക്കച്ചവടവും കൈത്തറിയുടെ പുണ്യംപേറുന്ന കുത്താന്പുള്ളിയുമെല്ലാം അഭിമാനമാണ്. പേരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ് യഥാർഥത്തിൽ തൃശിവപേരൂർ ആയതെന്ന് ചരിത്രകാരനായ വി.വി.കെ. വാലത്ത് തന്‍റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.

തേക്കിൻകാട് മൈതാനത്തിൽ തെക്കേഗോപുരനടയ്ക്ക് താഴെയിരുന്ന് പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യയുടെ ജോയ് താക്കോൽക്കാരൻ പറയുന്നുണ്ട്: ഇവിടെ ഇരിക്കുന്പോതന്നെ ഫുൾ പോസിറ്റീവ് ആണ്. ഈ പറന്പിനെ ചുറ്റി ഒരു സിറ്റി. പൂരം കഴിഞ്ഞാൽ ടൗണ്‍ മുഴുവൻ പൂരപ്പറന്പ്. ലോകത്തെവിടെയുണ്ട് ഇങ്ങനെ ഒരു സെറ്റപ്പ്...

അതെ അതാണ് നമ്മുടെ തൃശൂർ. പൂരങ്ങളുടെ പൂരമുള്ള, ഓണത്തിന് പുലിയിറങ്ങുന്ന, കാന്തനും കാന്തയും പൂരം കാണാൻ എത്തുന്ന, ആനക്കന്പവും വെടിക്കെട്ടുപ്രാന്തും തലയ്ക്കു പിടിച്ച, മേളവും പഞ്ചവാദ്യവും ഇരട്ടച്ചങ്കായി കൊണ്ടുനടക്കുന്ന ആളുകളുടെ നാട്. നാടിന്‍റെ നടുവിൽ പച്ചക്കുട നിവർത്തി തേക്കിൻകാട് എല്ലാറ്റിനും സാക്ഷി.