ദേവസ്വം ആനകളുടെ സുഖചികിത്സ തിങ്കളാഴ്ച മുതൽ
Sunday, June 30, 2024 7:37 AM IST
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശല വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ ഉദ്ഘാടനംചെയ്യും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.എൻ.കെ.അക്ബർ എം.എൽ.എ,നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.ഒരുമാസം നീണ്ട് നിൽക്കുന്ന സുഖചികിത്സക്കായി 11 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കുമായാണ് സുഖചികിത്സ നടത്തുന്നത്.ദിവസവും ആനകളെ കുളിപ്പിച്ച് തുടച്ച് നിരയായി നിറുത്തി ശാസ്ത്രീയമായി തയ്യറാക്കിയ സമീകൃതാഹാരം നൽകും.
ആനകളുടെ തൂക്കത്തിനനുസരിച്ചാണ് കൂട്ട് തയാറാക്കുക.

ആയ്യൂർവേദ അലോപ്പതി ഹോമിയോ മരുന്നുകളും ഇക്കാലയളവിൽ നൽകും.38 ആനകളിൽ മദപ്പാടിലുള്ളവയൊഴികെയുള്ളവക്കാണ് ചികിത്സ നൽകുക.മദപ്പാടിലുള്ള ആനകൾക്ക് നീരിൽ നിന്നഴിച്ച ശേഷം ചികിത്സ നൽകും. ആനചികിത്സ വിദഗ്ധരായ ഡോ.പി.ബി. ഗിരിദാസ്, ഡോ.എം.എൻ. ദേവൻ നമ്പൂതിരി, ഡോ.ടി.എസ്. രാജീവ്, ഡോ.കെ. വിവേക്, ഡോ.ചാരുജിത് നാരായണൻ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുക. ജൂലൈ 30ന് സമാപിക്കും