തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത: 29 ലക്ഷം രൂപ ചെലവാക്കി കുഴിയടച്ചതു പാഴായി
Saturday, June 29, 2024 1:10 AM IST
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത അറ്റകുറ്റപ്പണികൾചെയ്ത് ഒരാഴ്ചപോലും തികയുന്നതിനുമുമ്പ് റോഡ് വീണ്ടും കുഴിയായി. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ പുഴയ്ക്കൽ മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ 29 ലക്ഷം രൂപ ചെലവാക്കി കുഴിയടച്ചതാണ് പാഴ്പണിയായത്.

കുഴി അടയ്ക്കാൻ ഉപയോഗിച്ച മെറ്റൽ റോഡിൽ പരന്നു. കുഴിയെല്ലാം പഴയതുപോലെ തുറന്ന് വെള്ളക്കെട്ട് നിറഞ്ഞു. വലിയ വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെയും ബൈക്ക് യാത്രികരുടെയും ശരീരഭാഗങ്ങളിലേക്ക് കരിങ്കൽകഷ്ണം തെറിക്കുന്നു. ഹെൽമറ്റുള്ളതുകൊണ്ടാണ് ഇന്നലെ ബൈക്ക് യാത്രികന്‌‌ രക്ഷപ്പെട്ടത്. വലിയ കരിങ്കൽ കഷ്ണത്തിൽ ബൈക്കുകൾ കയറി തെന്നിവീഴുന്നു. കോരിച്ചൊരിയുന്ന മഴയത്തുചെയ്ത പണി ശരിയല്ലെന്ന് പ്രദേശവാസികളും കുറ്റപ്പെടുത്തുന്നു.