ആരാധനാലയങ്ങളിലേക്കുള്ള പാതയോരത്ത് ഹരിതകർമസേനയുടെ മാലിന്യസംഭരണം
Saturday, June 29, 2024 1:09 AM IST
കൊരട്ടി: ദേശീയപാത പെരുമ്പിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിനു മുന്നിലെ പാതയോരം ഇന്ന് മാലിന്യ സംഭരണ കേന്ദ്രമായി മാറിയിരിക്കുകയാണ്.

മാലിന്യ സംസ്കരണ യൂണിറ്റിനോടു ചേർന്നാണ് കൊരട്ടി ലത്തീൻ പള്ളിക്കു കീഴിലുള്ള റിസൺ ചർച്ച്, മുസ്്‌ലിം പള്ളി, ബ്രദറൺ പ്രാർഥനാലയം തുടങ്ങിയ ആരാധനാലയങ്ങളും ഗ്രാമപഞ്ചായത്തിന്‍റെ ക്രിമറ്റോറിയവും സ്ഥിതി ചെയ്യുന്നത്. സംസ്കരണ യൂണിറ്റിനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ സാഹചര്യത്തിലാണ് ഹരിത കർമസേന പാതയോരത്തും ശേഖരണം തുടങ്ങിയിരിക്കുന്നത്.

ടൺ കണക്കിന് മാലിന്യം ചാക്കുകളിലാക്കിയാണ് സംഭരിച്ചിരിക്കുന്നതെങ്കിലും തുറസായ ഇടം ആയതിനാൽ ദിവസങ്ങളായി തുടരുന്ന പെരുമഴയിൽ കുതിർന്ന നിലയിലാണ് കിടക്കുന്നത്.
പൊതുവഴി എന്നതിലപ്പുറം ആരാധനാലയങ്ങളോടു അധികാരികൾ പുലർത്തേണ്ട സാമാന്യ നീതിയായി കരുതി വഴിയോരത്ത് സംഭരിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.

മഴക്കാലമെത്തിയതോടെ തുറസായ സ്ഥലങ്ങളിൽ മഴ നനഞ്ഞ് കുന്നുകൂടി കിടക്കുന്ന ഇത്തരം മാലിന്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയും പൊതുജനങ്ങൾക്കുണ്ട്. വെയിലും മഴയും കൊള്ളാതെ ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കാൻ പര്യാപ്തമായ സ്ഥലം കണ്ടെത്തി ഷെൽട്ടറുകൾ നിർമിച്ച് ശേഖരിക്കണമെന്നാണ് ജനങ്ങളുടെ പൊതുവികാരം.

കുറ്റമറ്റ രീതിയിൽ പ്ലാസ്റ്റിക് സംഭരിക്കുന്നതിനൊപ്പം സംസ്കരണ പ്രക്രിയയും വിപണനവും ഊർജിതമാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.