കോർപറേഷൻ നികുതി പ്രതിസന്ധി: സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടാനുള്ള നീക്കവും പാളി
Friday, June 28, 2024 8:11 AM IST
തൃശൂർ: കോർപറേഷനിലെ കെട്ടിടനികുതി - രജിസ്ട്രേഷൻ പ്രതിസന്ധിയിൽ സർക്കാരിൽനിന്നു പ്രത്യേകം ഉത്തരവിറങ്ങാതെ പരിഹാരം അകലെ. വ്യാപാരികളുടെ ലൈസൻസ് പുതുക്കാനും കെട്ടിടനികുതിയടയ്ക്കാൻ കഴിയാത്തതും വൻപ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.

അസസ്മെന്‍റ് രജിസ്റ്ററിൽ വിവരങ്ങൾ ഉൾപ്പെടുത്തിയപ്പോൾ വാണിജ്യകെട്ടിടങ്ങളെ റസിഡൻഷ്യൽ പെർമിറ്റിൽ ഉൾപ്പെടുത്തിയതും വിസ്തീർണം കൃത്യമായി രേഖപ്പെടുത്താത്തതും ഉടമകളുടെ പേരുകൾ മാറിയതും അടക്കമുള്ള പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ, ഈവർഷം ഡിസംബർ 31 വരെ നികുതിയടയ്ക്കാനുള്ള സൗകര്യം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനു കത്തു നൽകാൻ ശ്രമം നടത്തിയെങ്കിലും മേയർ ആരോടുംപറയാതെ വിദേശത്തേക്കു പോയയോടെ പാളി.

200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം തയാറാക്കി, ഡിസംബർ 31 വരെ ഇളവു നൽകണമെന്നും പലിശയടക്കം സർക്കാരിലേക്കു തിരിച്ചടയ്ക്കാമെന്നും അറിയിക്കാനായിരുന്നു നീക്കം. എന്നാൽ, കത്തു തയറാക്കിയപ്പോഴേക്കും ആരോടുംപറയാതെ മേയർ പോയി. രണ്ടു ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടിവരുമെന്നും മേയർ എന്നുവരുമെന്നു സ്ഥിരംസമിതി ചെയർമാൻമാർക്കുപോലും അറിയില്ലെന്നും ധനകാര്യ സ്ഥിരംസമിതി ചെയർമാൻകൂടിയായ ഡെപ്യൂട്ടി മേയർ എം.എൽ. റോസി പറഞ്ഞു.

45,000 രൂപയുടെ നികുതിക്കു പകരം നാലരലക്ഷം രൂപവരെയാണു പല വൻകിട കെട്ടിടഉടമകൾക്കും ചുമത്തിയിട്ടുള്ളത്. ഇതിനെതിരേ വ്യാപാരികൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. നികുതിപ്രതിസന്ധിയിൽ ഇടതുപക്ഷ അനുകൂല വ്യാപാരിസംഘടനകൾപോലും കടുത്ത അമർഷത്തിലാണ്. അധികനികുതിക്കെതിരേ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവുമായി കോർപറേഷനിൽ എത്തിയവർക്കുപോലും ലൈസൻസ് പുതുക്കിനൽകിയില്ല. ഇക്കാര്യത്തിൽ വീണ്ടും കോടതിയുടെ ഇടപെടൽ തേടേണ്ടിവരുമെന്നാണ് കരുതുന്നതെന്നും വ്യാപരികൾ പറഞ്ഞു. നികുതിയെക്കുറിച്ച് ഒന്നുമറിയാത്ത മേയറും സ്ഥിരംസമിതി ചെയർമാൻമാരുമാണു കാര്യങ്ങൾ കുളമാക്കിയതെന്നും വ്യാപാരികൾ പറഞ്ഞു.

2016ൽ നികുതി വർധിപ്പിച്ചു സർക്കാർ ഉത്തരവിറക്കിയെങ്കിലും കോർപറേഷൻ നടപ്പാക്കിയില്ല. 2022 ആയപ്പോൾ 2016 തൊട്ടുള്ള നികുതിയും അതിന്‍റെ പിഴപ്പലിശയും ഈടാക്കിത്തുടങ്ങി. നേരിട്ടെത്തിയപ്പോഴാണ് ഇക്കാര്യം പലരും അറിഞ്ഞത്. നികുതിയടയ്ക്കൽ തൽക്കാലത്തേക്കു നേരിട്ടാക്കിയാൽ (മാനുവൽ) പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണു വ്യാപാരികൾ പറയുന്നത്. തദ്ദേശസ്വയംഭരണമന്ത്രിയുമായി ഇക്കാര്യത്തിൽ നിരവധിതവണ ബന്ധപ്പെട്ടെങ്കിലും ഗുണമുണ്ടായില്ല. തൃശൂരിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളിൽ ഒരാൾപോലും നികുതി അടച്ചിട്ടുണ്ടാകില്ലെന്നും നിയമപരമായി കച്ചവടം നടത്തുന്നവർക്കുണ്ടായ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.

എന്നാൽ, തൃശൂർ കോർപറേഷനു മാത്രമായി പ്രത്യേകം ഉത്തരവിറക്കാൻ കഴിയില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിനു മൊത്തത്തിലുള്ള കാര്യത്തിൽമാത്രമേ സർക്കാരിന് ഇടപെടാൻ കഴിയൂ. പിഴവുകൾ സംഭവിച്ചത് എന്തുകൊണ്ടാണെന്ന അന്വേഷണമുണ്ടായാൽ അത് ഉദ്യോഗസ്ഥർക്കെതിരായ നടപടിയായി മാറും. കോർപറേഷന്‍റെ സഞ്ജയ് സോഫ്റ്റ്‌വെയറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ-സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ രജിസ്ട്രേഷൻ പുതുക്കേണ്ടത്. ദിവസവേതനക്കാരെ ഉപയോഗിച്ചു സഞ്ജയ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ പിഴവുകൾ കയറിക്കൂടിയതാണ് പ്രതിസന്ധിക്ക് ഒരു കാരണം.

ലൈസൻസ് 30നുശേഷം പുതുക്കാൻ വ്യാപാരികൾക്കു വൻതുക പിഴയും നൽകേണ്ടിവരുമെന്നും ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.

സ്വന്തം ലേഖകൻ