കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം
Friday, June 28, 2024 8:07 AM IST
ഇരിങ്ങാലക്കുട: മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നഷ്ടം. കാറ്റില്‍ മരങ്ങള്‍ വീണ് ഇരിങ്ങാലക്കുട മേഖലയില്‍ പന്ത്രണ്ടോളം കേന്ദ്രങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിയും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി വിതരണം മുടങ്ങി. അരിപ്പാലം, കാക്കാത്തുരുത്തി, എടതിരിഞ്ഞി, പൊറത്തിശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണത്.

പട്ടണത്തില്‍ കൊടുങ്ങലൂര്‍ റോഡില്‍ മരം വീണ് ഒരു മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. കാറ്റില്‍ പൂമംഗലം വില്ലേജില്‍ മുട്ടത്ത് വേലായുധന്‍റെ മകന്‍ സബീഷിന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പുല്ലൂര്‍ വില്ലേജില്‍ നാരാട്ടില്‍ അജിത രാമചന്ദ്രന്‍റെ വീടിന് മുകളില്‍ പഞ്ഞിമരം വീണ് ഭാഗിക നഷ്ടം ഉണ്ടായിട്ടുണ്ട്. കാട്ടൂര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള വന്‍മരം വീണു.
മരം വീണ് സ്റ്റേഷന്‍റെ ചുറ്റുമതിലിന്‍റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. കൂടാതെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കേടുണ്ട്. ആര്‍ക്കും പരിക്കില്ല.

ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

കൊടുങ്ങല്ലൂർ: ആനാപ്പുഴ, കൃഷ്ണൻകോട്ട പുഴയിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. പൊയ്യപ്പാട് മുതൽ കക്കോട് വരെ സ്ഥാപിച്ചിരുന്ന ഊന്നിവലകളും, ഊന്നി കുറ്റികളും നശിച്ചുപോയി. 

മത്സ്യതൊഴലാളികൾ പട്ടിണിയിലേക്കും ദുരിതത്തിലേക്കും നീങ്ങികൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സർക്കാർ ഈ മത്സ്യതൊഴിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കൊടുങ്ങല്ലൂർ താലൂക്ക് മത്സ്യതൊഴിലാളി യൂണിയൻ എഐടിയുസി സെക്രട്ടറി പി.കെ. സജീവൻ ആവശ്യപ്പെട്ടു.