നിർമാണം പൂർത്തിയായ കേച്ചേരി പാലം അനാഥം
Friday, June 28, 2024 8:07 AM IST
കേച്ചേരി: അപ്രോച്ച് റോഡ് നിർമിക്കാത്തതുമൂലം നിർമാണംപൂർത്തിയായ കേച്ചേരി പാലം രണ്ടരവർഷത്തോളമായി കാടുപിടിച്ച് കിടക്കുന്നു.

2.60 കോടി രൂപ ചെലവിട്ടാണ് മൂന്നുവർഷംകൊണ്ട് മരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം പാലം നിർമിച്ചത്. ഇതിനോടൊപ്പം നിർമാണംതുടങ്ങിയ ചുണ്ടൽ പാലം തുറന്നിട്ട് മൂന്നുവർഷത്തോളമായി. 200 മീറ്ററോളം അപ്രോച്ച് റോഡ് നിർമിച്ചാൽ മാത്രമേ പാലം സഞ്ചാരത്തിന് തുറന്നുകൊടുക്കാൻകഴിയൂ.

ഇന്നത്തെ കേച്ചേരിയിലെ ഗതാഗതക്കുരുക്കിന് ഈ പാലം തുറന്നാൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മഴുവഞ്ചേരി - ചൂണ്ടൽ നാലുവരിപ്പാത പൂർത്തിയാവുമ്പോഴേ കേച്ചേരി പാലത്തിന്‍റെ അപ്രോച്ച് റോഡുകൾ തുറക്കാൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്. നാലുവരിപ്പാത നിർമാണം അനിശ്ചിതത്വത്തിലാണ്.

രണ്ടവർഷം മുമ്പ് കിഫ്ബി എക്സി. ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. നാലുവരിപ്പാതയുടെയും കേച്ചേരി ജംഗ്‌ഷൻ വികസനത്തിന്‍റേയും സർവേ പൂർത്തിയായി. ഡിപിആർ ഉടനെ തയാറാക്കി സമർപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കി പാലം തുറന്നാൽ മാത്രമേ കേച്ചേരിയുടെ വികസനം സാധ്യമാകൂവെന്ന് കേച്ചേരിയിലെ വ്യാപാരികൾ പറഞ്ഞു.