സംസ്ഥാനപാതയുടെ നിർമാണ അപാകത: ഒഴിവായതു വൻദുരന്തം
Sunday, June 30, 2024 7:37 AM IST
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമാണത്തിന്‍റെ അപാകത അപകടത്തിന് കാരണമായി. ഒഴിവായത് വൻ ദുരന്തം. പുതുതായി നിർമിച്ച കോൺക്രീറ്റ് റോഡും പഴയ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ഉയരവ്യത്യാസംകൊണ്ടും അവിടെ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളും കാരണം ദിനംപ്രതി അപകടങ്ങൾ സംഭവിക്കുകയാണ്. ഇതില്‌ മുണ്ടൂർ ആകട്സ് പ്രവർത്തകർ അധികാരികൾക്ക് പരാതി നൽകി. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തമാണ്.

രാവിലെ ഏഴിന് കോയമ്പത്തൂരിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്കുവന്ന അച്ഛനും അമ്മയും രണ്ടുമക്കളും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പുതുതായി നിർമിച്ച കോൺക്രീറ്റ്പാതയിലൂടെ അമിതവേഗതയിൽവന്ന വാഹനം പെട്ടെന്നുള്ള റോഡിലെ കയറ്റിറക്ക വ്യത്യാസത്തൊടൊപ്പം കുഴിയിൽ ചാടി നിയന്ത്രണംനഷ്ടപ്പെട്ട് റോഡരികിലെ തട്ടുകടയിലും വൈദ്യുതി തൂണിലും ഇടിച്ചശേഷം ചായക്കട, ലോട്ടറി കട, ഇലക്ട്രിക് കട എന്നിവയിലേക്ക് ഇടിച്ചുകയറിനിന്നു. കടകളിൽ ആ സമയത്ത് ആരുമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. വൈദ്യുതിതൂൺ തകർന്നതുമൂലം വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

തട്ടുകട പൂർണമായും കടകളുടെ മുൻഭാഗവും ഇടിച്ച വാഹനം പൂർണമായും തകർന്നു. മുണ്ടൂർ ജംഗ്ഷനിലെ സിഗ്നൽലൈറ്റ് കാലങ്ങളായി പ്രവർത്തിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ആക്ട്സ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം ആളുകൾക്കും വിദ്യാർഥികൾക്കും റോഡ് മുറിച്ചുകിടക്കുവാനോ, കൊട്ടേക്കാട് - മെഡിക്കൽ കോളജ് റോഡുകളിൽനിന്നുവരുന്ന വാഹനങ്ങൾക്ക് തൃശൂർ - കുറ്റിപ്പുറം പാതയിലേക്ക് പ്രവേശിക്കുന്നതിനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും ആക്ട്സ് പ്രവർത്തകരും പ്രദേശവാസികളും അഭിപ്രായപ്പെട്ടു.