രക്ഷകരായി ബസ് ജീവനക്കാർ, വിനീതിന് പുതുജീവൻ
Monday, July 1, 2024 1:09 AM IST
എം. മജീദ്

പഴയന്നൂർ: തിരക്കിട്ട ഒാട്ടത്തിനിടയിലും മനസുകളിൽ കാരുണ്യത്തിന്‍റെ വെളിച്ചവുമായി ബസ് ജീവനക്കാർ.

ചേലക്കരയിലെ ബസ് ജീവനക്കാരാണ് ഒരു മനുഷ്യജീവൻ രക്ഷിച്ച് മാതൃകയായത്. തോന്നൂർക്കര സ്വദേശി വിനീതിന് (32) ആണ് ബസ് ജീവനക്കാരുടെ കരുതലിൽ ജീവൻ തിരികെ കിട്ടിയത്. വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിലെ കല്ലംകുളത്തായിരുന്നു സംഭവം. തിരുവില്വാമല - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലോഗോൺ എന്ന ബസ് കല്ലംകുളത്തെത്തിയപ്പോൾ റോഡിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടു. റോഡിലൂടെ വാഹനങ്ങൾ നിരവധി കടന്നുപോകുന്നുണ്ടെങ്കിലും ആരും തിരിഞ്ഞുപോലും നോക്കാത്ത അവസ്ഥ.

ഡ്രെെവറായ സന്തോഷ് കണ്ടക്ടർ ജിതിനോട് എന്താണ് സംഭവമെന്ന് ഇറങ്ങി നോക്കാൻ ആവശ്യപ്പെട്ടു. ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്ന കാഴ്ചയാണ് ജിതിൻ കണ്ടത്. യാത്രക്കാരുടെ സഹായത്തോടെ ജിതിൻ ഇയാളെ ബസിലേക്കു കയറ്റി ചേലക്കര താലൂക്ക് ആശുപത്രിയിലേക്കു പോകാൻ തീരുമാനിച്ചു. പോകുന്നവഴിക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ റസാക്കിനെ കാര്യം ധരിപ്പിച്ചു.

ആശുപത്രിയിലെത്തിച്ച വ്യക്തിക്കു ഉടൻതന്നെ പ്രാഥമിക ചികിത്സ നല്കി ആംബുലൻസിൽ മെഡിക്കൽ കോളജിലേക്കെത്തിച്ചു. ടിപ്പർ ലോറിക്കു മുകളിൽ ഹിറ്റാച്ചി കയറ്റി അതിനുമുകളിൽ വിനീത് ഇരുന്നു യാത്ര ചെയ്യുന്നതിനിടെയാണ് വിനീതിന് അപകടം സംഭവിച്ചത്. ടിപ്പറിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് പ്രാണരക്ഷാർഥം റോഡിലേക്ക് എടുത്തുചാടുകയായിരുന്നു വിനീത്. റോഡിൽ തലയിടിച്ചതിനെ തുടർന്ന് വിനീത് അബോധാവസ്ഥയിലാകുകയായിരുന്നു.