പഞ്ചായത്ത് യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി
Monday, July 1, 2024 1:09 AM IST
കൊരട്ടി: സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ വികസന ഫണ്ട് വിനിയോഗിച്ച് ദേശീയപാത ലത്തീൻ പള്ളിക്കു സമീപം മിനി ഹൈമാസ്റ്റ് വിളക്കു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർ നിഷേധാത്മക നിലപാടുസ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിനു ശേഷം വരുന്ന വൈദ്യുതി ചാർജും, ഭാവിയിൽ വന്നേക്കാവുന്ന അറ്റകുറ്റപണികളും പഞ്ചായത്തിന് ഭാരിച്ചചെലവുകൾക്ക് വഴിവയ്ക്കുമെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് കോൺഗ്രസ് പാർലമെന്‍ററി ലീഡർ ബിജോയ് പെരേപ്പാടൻ പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങളിലും നാടിന്‍റെ വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയ സങ്കുചിതത്വം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെയായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം.

മുദ്രാവാക്യം വിളികളുമായി ഇറങ്ങി പോന്ന മെമ്പർമാർ പഞ്ചായത്ത് കവാടത്തിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. ബിജോയ് പെരേപ്പാടൻ, വർഗീസ് തച്ചുപറമ്പൻ, ചാക്കപ്പൻ പോൾ, ഗ്രേസി സ്കറിയ, വർഗീസ് പയ്യപ്പിള്ളി എന്നിവരായിരുന്നു പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.